വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കവും സംഘര്‍ഷവും ; സൈനികനെയും സഹോദരനെയും തല്ലിച്ചതച്ചു

തിരുവനന്തപുരം: കടയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ സൈനികനേയും സഹോദരനേയും തല്ലിച്ചതച്ചു.

പാറശ്ശാലയില്‍ നടന്ന സംഭവത്തില്‍ സൈനികനായ സിനുവിനും സഹോദരന്‍ സിഞ്ചുവിനുമാണ് പരിക്കേറ്റത്.

സംഭവത്തില്‍ പ്രദേശവാസികളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘട്ടനത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അര മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു.

ആയൂബ്ഖാന്‍, മകന്‍ അലിഖാന്‍ മറ്റ് ഏതാനും അക്രമികള്‍ എന്നിവരും ചേര്‍ന്നാണ് സൈനികനെയും സഹോദരനെയും മര്‍ദ്ദിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെ പാറശ്ശാലയിലെ പള്ളിക്ക് സമീപം ആയിരുന്നു സംഭവം. കാറില്‍ ഇവിടെയെത്തിയ സിനുവും സിഞ്ചുവും ആയുബ് ഖാന്റെ കടയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തു.

ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ആയൂബ്ഖാന്റെ മകന്‍ അലിഖാനും ഏതാനും സുഹൃത്തുക്കളും ചേര്‍ന്ന് സിനുവിനെയും സിഞ്ചുവിനെയും മര്‍ദ്ദിച്ചു.

ഗുരുതരമായി പരിക്കേറ്റ സിഞ്ചുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നട്ടെല്ലിനാണ് പരിക്കേറ്റിരിക്കുന്നത്.

അക്രമത്തെ തുടര്‍ന്ന് അരമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ പോലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തില്‍ പോലീസ് ആയൂബ്ഖാനെയും അലിഖാനെയും മറ്റൊരാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

അക്രമി സംഘത്തിനെക്കുറിച്ച്‌ അന്വേഷണം നടത്തി വരികയാണ്.

Related posts

Leave a Comment