വാക്‌സിന്‍ പരീക്ഷണം നിര്‍ത്തി ജോണ്‍സണ്‍ & ജോണ്‍സണ്‍

വാഷിങ്ടണ്‍: പരീക്ഷണ വിധേയരായവരില്‍ ഒരാളുടെ ആരോഗ്യനില മോശമായതിനാല്‍ കോവിഡ് -19 വാക്സിന്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ ജോണ്‍സണ്‍ & ജോണ്‍സണ്‍ തിങ്കളാഴ്ച പറഞ്ഞു. അവസാന ഘട്ടത്തിലെത്തിയ പരീക്ഷണമാണ് നിര്‍ത്തിവച്ചത്.

“പരീക്ഷണത്തിന്റെ ഭാഗമായ ഒരാളുടെ ആരോഗ്യം മേശമായതിനെ തുടര്‍ന്ന് മൂന്നാം ഘട്ട പരീക്ഷണം ഉള്‍പ്പെടെ ഞങ്ങളുടെ എല്ലാ കോവിഡ് വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നു,” കമ്ബനി പ്രസ്താവനയില്‍ പറയുന്നു.

പരീക്ഷണത്തിന് വിധേയമായ ആളുടെ അസുഖം സംബന്ധിച്ച വിവരങ്ങള്‍ സുരക്ഷാ നിരീക്ഷണ ബോര്‍ഡും കമ്ബനിയുടെ ക്ലിനിക്കല്‍, സുരക്ഷാ ഡോക്ടര്‍മാരും ചേര്‍ന്ന് അവലോകനം ചെയ്യുകയും വിലയിരുത്തുകയുമാണെന്ന് കമ്ബനി പ്രസ്താവനയില്‍ പറഞ്ഞു.
Covid-19 Vaccine Tracker, Sept 26: ജോണ്‍സണ്‍ & ജോണ്‍സണ്‍ കോവിഡ് വാക്സിന്‍ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തല്‍

പതിനായിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടക്കുന്ന വലിയ പരീക്ഷണങ്ങളില്‍ ഇത്തരം താത്കാലിക വിരാമങ്ങള്‍ സാധാരണമാണെന്ന് കമ്ബനി പറഞ്ഞു. പരീക്ഷണം അവസാനിപ്പിച്ചതല്ലെന്നും, താത്കാലികമായി നിര്‍ത്തിവച്ചിരിക്കുക മാത്രമാണെന്നും കമ്ബനി കൂട്ടിച്ചേര്‍ത്തു.

നേരത്തേ ആസ്ട്രാസെനകയും ഓക്സ്‌ഫോര്‍ഡും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്‍ പരീക്ഷണവും താത്കാലികമായി നിര്‍ത്തിവച്ചിരുന്നു. പരീക്ഷണ വിധേയയായ സ്ത്രീയില്‍ നാഡീസംബന്ധമായ രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരീക്ഷണം നിര്‍ത്തിവച്ചത്. എന്നാല്‍ പിന്നീട് ഇത് പുനരാരംഭിച്ചു.

നേരത്തേ പ്രസിദ്ധീകരിച്ച ഇടക്കാല ഫലങ്ങള്‍ പ്രകാരം, ജോണ്‍സന്‍ & ജോണ്‍സന്റെ ജെഎന്‍ജെ.എന്‍ പരീക്ഷണാത്മക കോവിഡ് വാക്സിന്റെ ഒരു ഡോസ് തന്നെ കൊറോണ വൈറസിനെതിരെ ശക്തമായ പ്രതിരോധ ശേഷിയുണ്ടാക്കുന്നതായി കണ്ടെത്തിയിരുന്നു.

മോഡേണ ഇങ്ക് എം‌ആര്‍‌എന്‍‌എയും ഫൈസര്‍ ഇങ്ക് പി‌എഫ്‌ഇഎനും രണ്ട് ഡോസ് നല്‍കുമ്ബോള്‍ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഒറ്റ ഡോസ് മതി എന്നതാണ് കമ്ബനിയുടെ അവകാശവാദം. എന്നാല്‍ രോഗബാധിതരില്‍ മുന്നില്‍ നില്‍ക്കുന്ന വയോജനങ്ങളില്‍, ചെറുപ്പക്കാരിലേതെന്നതു പോലെ വാക്സിന്‍ ഫലപ്രദമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ജൂലൈയില്‍ വാക്സിന്‍ കുരങ്ങുകളില്‍ പരീക്ഷണം നടത്തിയിരുന്നു. ഒരു ഡോസ് മാത്രമായിരുന്നു കുത്തിവച്ചത്. ക്ലിനിക്കല്‍ ട്രയലില്‍ യുഎസ് ഗവണ്‍മെന്റിന്റെ പിന്തുണയോടെയാണ് ആയിരം പേരില്‍ പരീക്ഷണം നടത്തിയത്.

സെപ്റ്റംബര്‍ മാസത്തില്‍ ജോണ്‍സന്‍ & ജോണ്‍സണ്‍ 60,000 പേരിലാണ് അവസാനഘട്ട പരീക്ഷണം ആരംഭിച്ചത്. ഈ വര്‍ഷം അവസാനത്തോടെയോ അടുത്ത വര്‍ഷം ആദ്യമോ ഫലം അറിയാന്‍ സാധിക്കും എന്നായിരുന്നു പ്രതീക്ഷ.

മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ച നാലാമത്തെ കമ്ബനിയാണ് ജോണ്‍സണ്‍ & ജോണ്‍സണ്‍. അസ്ട്രാസെനെക്ക, ഫൈസര്‍, മോഡേണ എന്നിവയുടെ വാക്സിനുകള്‍ ഇതിനകം തന്നെ യു‌എസില്‍ മൂന്നാം പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

 

Related posts

Leave a Comment