കല്‍പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങളില്‍ ഇന്ന് വിദഗ്ധ സംഘമെത്തി പരിശോധന നടത്തും.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ജോണ്‍ മത്തായിയുടെ അഞ്ചംഗ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്.
ദുരന്തമുണ്ടായ പ്രദേശങ്ങള്‍ വാസയോഗ്യമാണോയെന്ന് സംഘം പരിശോധിക്കും. ടൗണ്‍ഷിപ്പിനായി സർക്കാർ കണ്ടെത്തിയ സ്ഥലങ്ങളിലും സന്ദർശനം നടത്തും.