ലോട്ടറിക്കാരന്റെ കയ്യില്‍ രണ്ടു ടിക്കറ്റ് മിച്ചം ബാക്കിവന്നു ; ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ പോയപ്പോള്‍ അമല്‍ രണ്ടുമെടുത്തു ; രണ്ടിനും ഭാഗ്യം വന്നു, ഒരെണ്ണത്തില്‍ അടിച്ചത് കാരുണ്യയുടെ ഒരു കോടി…!!

കണ്ണൂര്‍: ഉച്ചയ്ക്ക് ഊണു കഴിക്കാന്‍ പോകുന്ന വഴിയ്ക്ക് അടുത്തു കൂടിയ ലോട്ടറിക്കാരന്റെ കയ്യിലുണ്ടായിരുന്നത് ആകെ രണ്ടു ടിക്കറ്റുകള്‍. രണ്ടുമെടുത്തു. രണ്ടിനും ലോട്ടറിയടിച്ചു. കാരുണ്യയുടെ ഒരുകോടി അടിച്ച അമലിന് ഇപ്പോഴും തനിക്ക് ലോട്ടറിയടിച്ചത് വിശ്വാസിക്കാനായിട്ടില്ല. ലോട്ടറിയടിച്ച വിവരം എറണാകുളത്ത് നിന്നും കണ്ണൂരിലെ വീട്ടിലേക്ക് വിളിച്ചു പറഞ്ഞപ്പോള്‍ മാതാപിതാക്കളുടെ സ്ഥിതിയും അതു തന്നെയായിരുന്നു. എറണാകുളത്തെ കൈരളി ബേക്കറിയില്‍ ജോലി ചെയ്തിരുന്ന അമലിനെ ലോട്ടറിയെടുക്കുന്നതിന്റെ പേരില്‍ വീട്ടുകാര്‍ നിരന്തരം ശാസിക്കുമായിരുന്നു.

പൈസ വെറുതേ കളയുന്നു എന്നായിരുന്നു വഴക്ക്. എന്നാല്‍ ലോട്ടറി അടിച്ചെന്ന് മകന്‍ പറഞ്ഞപ്പോള്‍ പിതാവ് ചോദിച്ചത് പറ്റിക്കാന്‍ പറയുകയായിരുന്നോ എന്നായിരുന്നു. എറണാകുളത്ത് കാക്കനാട്ടില്‍ നിന്നുമായിരുന്നു അമല്‍ ടിക്കറ്റ് എടുത്തത്. ലോട്ടറിക്കാരന്റെ കയ്യില്‍ അവശേഷിച്ച രണ്ടു ടിക്കറ്റിനും സമ്മാനം അടിച്ചിരുന്നു. രണ്ടു ടിക്കറ്റും എടുത്ത അമല്‍ ഒരെണ്ണം കൊടുത്തത് കൂട്ടത്തില്‍ ഉണ്ടായിരുന്ന ബംഗാളിക്കാണ്. അതില്‍ 8000 രൂപ സമ്മാനം അടിച്ചു. മറ്റേടിക്കറ്റ് അമല്‍ എടുത്തു. ഇതിനായിരുന്നു ഒരു കോടിയുടെ ബംബര്‍ അടിച്ചത്. സമ്മാനാര്‍ഹമായ ടിക്കറ്റ് പയ്യാവൂര്‍ സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചിരിക്കുകയാണ്.

കണ്ണൂര്‍ പയ്യാവൂരില്‍ കുന്നത്തൂര്‍ പടിയിലെ ചെരിവുകാലായില്‍ വര്‍ഗ്ഗീസ് – ലൈസ ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് അമല്‍. പ്‌ളസ് ടൂ പഠനം കഴിഞ്ഞ് ഐടിഐ പഠിച്ച ശേഷമാണ് അമല്‍ ജോലിക്ക് കയറിയത്. ലോട്ടറിയെടുക്കുന്ന പതിവുള്ള അമല്‍ മുമ്ബ ് തിരുവനന്തപുരത്ത് ജോലി ചെയ്യുമ്ബോഴും ലോട്ടറി എടുക്കല്‍ പതിവാക്കിയിരുന്നു. കയ്യില്‍ കാശുണ്ടെങ്കില്‍ ലോട്ടറി എടുക്കുമായിരുന്നു. വാട്ടര്‍ അതോറിറ്റിയില്‍ ജീവനക്കാരനാണ് പിതാവ് വര്‍ഗ്ഗീസ്. ഒരു ചേച്ചിയും ഒരു അനുജത്തിയുമുണ്ട്. ചേച്ചി വിവാഹിതയും അനുജത്തി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയുമാണ്. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യയുടെ കെഎ 478912 എന്ന നമ്ബറിലുള്ള ലോട്ടറിയാണ് അമലിനെ കോടീശ്വരനാക്കിയത്.

Related posts

Leave a Comment