റംസിയുടെ ആത്മഹത്യ; സീരിയല്‍ താരം ലക്ഷ്മി പ്രമോദ് ഒളിവില്‍, പ്രതി ചേര്‍ക്കുമെന്ന് പൊലീസ്

കൊട്ടിയം സ്വദേശി റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ താരം ലക്ഷ്മി പ്രമോദിനെ വീണ്ടും ചോദ്യം. ഇവര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് റംസിയുടെ മാതാപിതാക്കള്‍ ഉയര്‍ത്തുന്നത്. സാമ്ബത്തികമായും ശാരീരികമായും ചൂഷണം ചെയ്ത ശേഷം വിവാഹബന്ധത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് റംസി ആത്മഹത്യ ചെയ്യുന്നത്. ഈ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത ഹാരിസ് മുഹമ്മദിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി പ്രമോദ്. ലക്ഷ്മിയെയും ഭര്‍ത്താവിനെയും പൊലീസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നതാണ്. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിരുന്നു. റംസിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുന്നതില്‍ ഉള്‍പ്പെടെ ലക്ഷ്മിയുടെ പങ്കുണ്ടെന്നാണ് ആരോപണം. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘമായിരിക്കും നടിയെ ചോദ്യം ചെയ്യുക. കൊട്ടിയം കണ്ണനല്ലൂര്‍ സി ഐമാര്‍ ഉള്‍പ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്. ഒമ്ബതംഗ സംഘത്തില്‍ രണ്ടു വനിത ഉദ്യോഗസ്ഥരും സൈബര്‍ വിദഗ്ധരുമുണ്ട്.
ഹാരിസും റംസിയുമായുള്ള വിവാഹം ഉറപ്പിച്ചതിനുശേഷം പലതവണ ലക്ഷ്മി പ്രമോദ് റംസിയുടെ വീട്ടില്‍ വരികയും തനിക്കൊപ്പം റംസിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്യാറുണ്ടായിരുന്നു. സീരിയല്‍ താരമായ ലക്ഷ്മിയ്ക്ക് ഷൂട്ടിംഗിന് പോകുമ്ബോള്‍ കുട്ടിയെ നോക്കാനായിട്ടായിരുന്നു റംസിയെയും കൂട്ടിയിരുന്നത്. പല ലൊക്കേഷനുകളിലും ഇതുപോലെ റംസിയെ ഇവര്‍ കൊണ്ടു പോയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ പോുകുമ്ബോള്‍ ഹാരിസും ഇവര്‍ക്കൊപ്പം ഉണ്ടാകുമായിരുന്നുവെന്നും ഈ സാഹചര്യം മുതലെടുത്ത് ഹാരിസ് റംസിയെ ലൈംഗിക ചൂഷണത്തിന് വിധേയയാക്കാറുണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ആരോപണം. ലക്ഷ്മിയാണ് റംസിയെ കൂട്ടിക്കൊണ്ടു പോകുന്നതെങ്കിലും തിരിച്ചുകൊണ്ടു വരുന്നത് മിക്കവാറും ഹാരിസ് ആയിരുന്നുവെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഹാരിസിന്റെ സഹോദരന്‍ അന്‍സര്‍ മുഹമ്മദിന്റെ ഭാര്യയാണ് ലക്ഷ്മി. ഇരുവരും പ്രണയവിവാഹിതരാണ്.
ഒന്നര വര്‍ഷങ്ങള്‍ക്കു മുമ്ബ് റംസി ഹാരിസില്‍ നിന്നും ഗര്‍ഭം ധരിച്ചപ്പോള്‍ ഗര്‍ഭഛിദ്രം നടത്താനായി കൂട്ടു നിന്നതും ലക്ഷ്മി പ്രമോദ് ആയിരുന്നുവെന്നാണ് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. ഗര്‍ഭഛിദ്രം നടത്താന്‍ വേണ്ടി ആശുപത്രയില്‍ ഹാജരാക്കിയ വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്നതിനും ഹാരിസിന് ലക്ഷ്മി പ്രമോദ് സഹായം ചെയ്തിട്ടുണ്ടെന്നും ആരോപണമുണ്ട്.

അതേസമയം, ലക്ഷ്മി പ്രമോദിനു വേണ്ടി പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ഇടപട്ടെന്നും വാര്‍ത്തയുണ്ട്. കൊല്ലം വടക്കേവിള കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പാലത്തറ രാജീവാണ് ലക്ഷ്മിയ്ക്ക് വേണ്ടി ഇടപെട്ടത്. റംസിയുടെ മരണത്തില്‍ നീതി തേടി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ മയിലക്കാട് ഷായെ ഫോണില്‍ വിളിച്ചാണ് പാലത്തറ രാജീവ് സംസാരിച്ചത്. ലക്ഷ്മി പ്രമോദ് വേണ്ടപ്പെട്ട കക്ഷിയാണെന്നും തന്നെ സമീപിച്ചിരുന്നുവെന്നും പാലത്തറ രാജീവ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാനോട് പറയുന്നുണ്ട്. കേസുമായി മുന്നോട്ടു പോകരുതെന്നാണ് കോണ്‍ഗ്രസ് നേതാവ് അഭ്യര്‍ത്ഥിക്കുന്നത്.

Related posts

Leave a Comment