രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് കാര്‍ത്ത്യായനിയമ്മ അന്തരിച്ചു

അക്ഷരലക്ഷം പരീക്ഷ ഒന്നാം റാങ്കോടെ പാസായ മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാര്‍ത്ത്യായനിയമ്മ (101) അന്തരിച്ചു. ചൊവ്വാഴ്ച്ച രാത്രി 12 മണിയോടെ ചേപ്പാട് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ വീട്ടിലായിരുന്നു അന്ത്യം.

പക്ഷാഘാതത്തെത്തുടര്‍ന്ന് കിടപ്പിലായിരുന്നു. കാര്‍ത്ത്യായനിയമ്മ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പഠിതവായിരുന്നു.

നാല്പതിനായിരം പേര്‍ എഴുതിയ അക്ഷര ലക്ഷം പരീക്ഷയില്‍ 98ശതമാനം മാര്‍ക്കുവാങ്ങിയാണ് ഒന്നാം റാങ്ക് നേടിയത്.വീടിനടുത്തുള്ള കണിച്ചനെല്ലൂര്‍ എല്‍ പി സ്‌കൂളിലായിരുന്നു 2017 ലെ അക്ഷരലക്ഷം പരീക്ഷ എഴുതിയത്.

ഈ ചിതിരം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. അതിന് പിന്നാലെയായിരുന്നു പരീക്ഷയില്‍ ഒന്നാം റാങ്ക് സ്വന്തമാക്കിയെന്നുള്ള വിവരം പ്രഖ്യാപിച്ചത്. 2018-ലെ നാരീശക്തി പുരസ്‌കാരജേതാവാണ്.

സാക്ഷരതാ പ്രേരക് സതിക്കൊപ്പം ഡല്‍ഹിയിലെത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍നിന്ന് കാര്‍ത്ത്യായനിയമ്മ നാരീശക്തി പുരസ്‌കാരം ഏറ്റുവാങ്ങിയത്.

Related posts

Leave a Comment