മോശം വിഡിയോകൾ അയച്ചു, ശല്യം ചെയ്തു: പ്രണയത്തിലായിരുന്നില്ല;അറസ്റ്റിലായ യുവതിയുടെ അമ്മ

വർക്കല : പ്രണയത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയി നഗ്‌നനാക്കി മർദ്ദിച്ച സംഭവത്തിൽ, മകൾ ക്വട്ടേഷൻ നൽകിയതല്ലെന്ന് അറസ്റ്റിലായ ലക്ഷ്മിപ്രിയയുടെ അമ്മ.

മകൾ യുവാവുമായി പ്രണയത്തിലായിരുന്നില്ലെന്നും ലക്ഷ്മിപ്രിയയുടെ മാതാവ് മനോരമ ന്യൂസിനോടു പറഞ്ഞു. ഇരുവരും സുഹൃത്തുക്കളായിരുന്നു. പിന്നീട് യുവാവ് മകളെ ശല്യം ചെയ്യാൻ തുടങ്ങി.

ഇതിനിടെ മോശം വിഡിയോകൾ അയച്ചു. ഇത് ഒഴിവാക്കാൻ മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും അമ്മ വെളിപ്പെടുത്തി.‘‘എന്റെ മകൾ ആ പയ്യനെ അടിക്കാൻ വേണ്ടി ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല.

അവർ രണ്ടു പേരും ഒരേ പ്രായക്കാരാണ് സുഹൃത്തുക്കളുമായിരുന്നു. പിന്നീട് ആ പയ്യൻ മകളെ ശല്യം ചെയ്യാൻ തുടങ്ങി. മോശം വിഡിയോയൊക്കെ അയയ്ക്കുമായിരുന്നു.

വളരെ മോശപ്പെട്ട രീതിയിൽ സംസാരിക്കും. അത് ഒഴിവാക്കാൻ അവൾ സുഹൃത്തുക്കളോടു പറഞ്ഞു. അതിനാണ് അവർ വന്നത്. അവരാണ് ആ പയ്യനെ മർദ്ദിച്ചത്. അല്ലാതെ മകൾ ക്വട്ടേഷൻ കൊടുത്തതൊന്നുമല്ല.

അവൾ അത്തരക്കാരിയല്ല.നല്ലൊരു കലാകാരിയാണ്. അവളെ പഠിപ്പിച്ച അധ്യാപകരോടു ചോദിച്ചാൽ അറിയാം.’ – ലക്ഷ്മിപ്രിയയുടെ അമ്മ പറഞ്ഞു.അതേസമയം, മകനെ മോചിപ്പിക്കാൻ മുഖ്യ പ്രതിയായ യുവതി പണം ആവശ്യപ്പെട്ടതായി യുവാവിന്റെ പിതാവ് ആരോപിച്ചു.

പിടിയിലായ ലക്ഷ്മിപ്രിയയും സംഘവും ചേർന്ന് മകനെ ക്രൂരമായി മർദ്ദിച്ചെന്ന് പിതാവ് വെളിപ്പെടുത്തി. പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.

Related posts

Leave a Comment