മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പ് കേസില്‍ ഐ.ജിയും ഡിഐജിയും പ്രതികള്‍

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാ കേസില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥരെ കുടി ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തു.

ഐ.ജി ലക്ഷ്മണ, മുന്‍ ഡിഐജി സുരേന്ദ്രന്‍ എന്നിവരെ പ്രതിചേര്‍ന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇരുവര്‍ക്കുമെതിരെ വഞ്ചാനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

കേസില്‍ മൂന്നും നാലും പ്രതികളാണ് ഇവര്‍. മോന്‍സണ്‍ മാവുങ്കലാണ് ഒന്നാം പ്രതി. കെപിസിസി അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് രണ്ടാം പ്രതി.

ഐ.ജി ലക്ഷ്മണയും ഡിഐജിയും സുരേന്ദ്രനും സിഐമാരായ അനന്തനാല്‍, എ.ബി വിപിന്‍ തുടങ്ങിയവര്‍ മോന്‍സണില്‍ നിന്നും അദ്ദേഹത്തിന്റെ ജീവനക്കാരില്‍ നിന്നും പണം ബാങ്ക് അക്കൗണ്ട് വഴി വാങ്ങിയെന്ന് പരാതിക്കാരില്‍ ഒരാളായ എംടി ഷമീര്‍ വെളിപ്പെടുത്തിയിരുന്നു.

സിനിമ സീരിയല്‍ താരങ്ങളും മത മേഖലയില്‍ ഉള്ളവരും മാധ്യമ മേഖലയില്‍ ഉള്ളവര്‍ക്കും പണം നല്‍കിയതായി 600 പേജോളം വരുന്ന ബാങ്ക് സ്‌റ്റേറ്റ്‌മെന്റില്‍ ഉണ്ടെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

2020 മേയ് അഞ്ചിന് സുരേന്ദ്രന്റെ ഭാര്യ ഇന്ദുലേഖയുടെ അക്കൗണ്ടിലേക്ക് പണം കൈമാറി. ഫെബ്രുവരി 19നും പണം കൈമാറി. ജൂലായ് 15നും പണം കൈമാറി. 5,000 മുതല്‍ 5,0000 രൂപ വരെ ആറ് തവണ കൈമാറിയെന്ന ഷമീര്‍ ആരോപിച്ചു.

എ.ബി വിപിനും അനന്തലാലും ഒരു ലക്ഷം രൂപ വീതം പല തവണ വാങ്ങിയിട്ടുണ്ടെന്നും ആരോപിച്ചു.

Related posts

Leave a Comment