മോഖ അതിതീവ്ര ചുഴലിക്കാറ്റായി; കേരളത്തില്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ന്യുഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് മോഖ അതിതീവ്ര ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

വടക്ക് – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന അതി തീവ്രചുഴലിക്കാറ്റ് മധ്യ -കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മെയ് 14 ഓടെ ശക്തി കുറയുന്ന ‘മോഖ’ ചുഴലിക്കാറ്റ്.

അന്നേ ദിവസം ഉച്ചയോടെ കോക്‌സ് ബസാറി ( ബംഗ്ലാദേശ് ) നും ക്യൗകപ്യൂ ( മ്യാന്‍മര്‍ ) ഇടയില്‍ പരമാവധി മണിക്കൂറില്‍ 175 കിലോമീറ്റര്‍വേഗതയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

മുന്നറിയിപ്പിനെ തുടര്‍ന്ന് ബംഗാളില്‍ ജാഗ്രത നിര്‍ദേശം നല്‍കി്. എന്‍ഡിആര്‍എഫിന്റെ എട്ട് ടീമുകളെയും 200 രക്ഷാപ്രവര്‍ത്തകരെയും സംസ്ഥാനത്ത് വിന്യസിച്ചു. ഏത് അടിയന്തര സാഹചര്യം നേരിടാനും തയ്യാറാണെന്ന് എന്‍ഡിആര്‍എഫ് വ്യക്തമാക്കി.

ജാഗ്രത നല്‍കിയിരിക്കുന്ന മേഖലകളിലെല്ലാം തീരദേശ സേനയേയും വിന്യസിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനൊപ്പം ബംഗ്ലാദേശ്- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കനത്ത മഴയും പ്രവചിക്കുന്നുണ്ട്.

ത്രിപുര, മിസോറാം, നാഗാലാന്‍ഡ്, മണിപ്പുര്‍, ദക്ഷിണ അസ്സം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പുണ്ട്.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.

യെമനിലെ ഒരു മത്സ്യത്തൊഴിലാളി ഗ്രാമത്തിന്റെ പേരാണ് ചുഴലിക്കാറ്റിന് നല്‍കിയ ‘മോഖ’ എന്ന പേര്.

Related posts

Leave a Comment