മെഡിക്കല്‍ കോളേജ് ഒപിയില്‍ ചികിത്സവേണമെങ്കില്‍ കൈക്കൂലി കൊടുക്കണം, പ്രധാന ഡോക്ടറുടെ പക്കല്‍നിന്ന് വിജിലന്‍സ് പിടിച്ചത് ആയിരങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒ.പിയില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ഓര്‍ത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കല്‍ നിന്ന് 2800 രൂപ വിജിലന്‍സ് പിടിച്ചെടുത്തു.

ഇത് രോഗികളില്‍ നിന്ന് വാങ്ങിയതാണെന്ന് വിജിലന്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ മെഡിക്കല്‍ കോളേജ് ഓര്‍ത്തോ വിഭാഗം ഒ.പിയിലായിരുന്നു വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡോക്ടര്‍ക്ക് രോഗികള്‍ പണം നല്‍കുന്നതിന്റെ തെളിവുകള്‍ പരിശോധന സംഘം കണ്ടെത്തിയിട്ടുണ്ട്.

ഇദ്ദേഹത്തെക്കുറിച്ച്‌ പരാതികളുണ്ടായിരുന്നതായും മൂന്ന് മാസത്തിലേറെയായി നിരീക്ഷണത്തിലായിരുന്നുവന്നും വിജിലന്‍സ് സംഘം പറഞ്ഞു. ഡി.വൈ.എസ്.പിമാരായ വി.അജയകുമാര്‍, ജയരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോക്ടര്‍ക്കെതിരെ വിജിലന്‍സ് സംഘം ആരോഗ്യ വിഭാഗത്തിന് റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പ് തന്നെ തുടര്‍നടപടിയെടുക്കുന്നത്.

Related posts

Leave a Comment