മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാനെ മാറ്റി ; കടുത്ത അതൃപ്തി രേഖപ്പെടുത്തി കത്തുനല്‍കി ഗണേശ്കുമാര്‍

തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ മുന്നണിയില്‍ നേരത്തേ തന്നെ വിമര്‍ശനമുള്ള കേരളാകോണ്‍ഗ്രസ് ബി വീണ്ടും അതൃപ്തി രേഖപ്പെടുത്തുന്നു.

ഇത്തവണ മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും തങ്ങളുടെ പ്രതിനിധിയെ മാറ്റിയതാണ് കേരളാ കോണ്‍ഗ്രസ് ബിയെ ചൊടിപ്പിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതു മുന്നണി കണ്‍വീനര്‍ക്ക് കെബി ഗണേഷ് കുമാര്‍ കത്തു നല്‍കി.

ബാലകൃഷ്ണ പിള്ളയുടെ മരണത്തെ തുടര്‍ന്ന് പാര്‍ട്ടി നോമിനിയായിരുന്ന പ്രേംജിത്തിനെയാണ് മുന്നാക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയോഗിച്ചിരുന്നത്.

എന്നാല്‍ ആര്‍. എം രാജഗോപാലന്‍ നായരെ ചെയര്‍മാനാക്കിയാണ് ഭരണസമിതി സര്‍ക്കാര്‍ അടുത്തിടെ പുനസംഘടിപ്പിച്ചു. ഇതാണ് കേരാകോണ്‍ഗ്രസ് ബിയെ ചൊടിപ്പിച്ചിരിക്കുന്നത്.

പാര്‍ട്ടിയോട് ആലോചിക്കാതെ പ്രതിനിധിയെ മാറ്റിയതില്‍ കേരള കോണ്‍ഗ്രസ് ബി ക്ക് കടുത്ത അതൃപ്തിയാണുള്ളത്. കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രേംജിത്.

മുന്നണി മര്യാദക്ക് ചേരാത്ത നടപടി പിന്‍വലിക്കണം എന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ഗണേഷ് കുമാര്‍ പരസ്യമായി വിമര്‍ശിച്ചത്.

നിയമസഭയില്‍ മന്ത്രിയേക്കാള്‍ സീനിയോറിറ്റിയുള്ളവരായ തങ്ങളുടെ ആവശ്യങ്ങള്‍ മന്ത്രി പരിഗണിക്കുന്നില്ലെന്നും മുന്‍ മന്ത്രി ജി.സുധാകരന്‍ പരിഗണനയും സ്‌നേഹവും കാട്ടിയിരുന്നെന്നും പറഞ്ഞിരുന്നു.

Related posts

Leave a Comment