‘മുംബൈ ജീവിക്കാന്‍ സുരക്ഷിതമല്ല’; സുശാന്ത് കേസ് അന്വേഷണത്തില്‍ ഫഡ്‌നവിസിന്റെ ഭാര്യ

മുംബൈ : ബോളിവുഡ് താരം സുശാന്ത് സിങ് രാജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നതിനെ വിമര്‍ശിച്ച്‌ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന്റെ ഭാര്യ അമൃത ഫഡ്‌നവിസ്. മുംബൈയ്ക്ക് ‘മനുഷ്യത്വം’ നഷ്ടപ്പെട്ടെന്നും ഇവിടം ഇനി ജീവിക്കാന്‍ സുരക്ഷിതമല്ലെന്നും അമൃത ട്വീറ്റ് ചെയ്തു. വിമര്‍ശനത്തിനെതിരെ ശിവസേനയുടെയും എന്‍സിപിയുടെയും ഭാഗത്തുനിന്നു രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്.

‘സുശാന്തിന്റെ കേസ് മുംബൈ പൊലീസ് കൈകാര്യം ചെയ്യുന്നതു കാണുമ്ബോള്‍ മുംബൈയ്ക്കു മനുഷ്യത്വം നഷ്ടമായെന്നും ഇവിടം നിരപരാധികള്‍ക്കും ആത്മാഭിമാനം ഉള്ളവര്‍ക്കും താമസിക്കാന്‍ സുരക്ഷിതമല്ലെന്നും തോന്നുന്നു’- അമൃത ട്വിറ്ററില്‍ കുറിച്ചു.
മുന്‍മുഖ്യമന്ത്രിയുടെ ഭാര്യ ഇത്തരത്തില്‍ സംസാരിക്കുന്നത് അപമാനകരമാണെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു. മുംബൈ പൊലീസിനെ നാണം കെടുത്താനുള്ള രാഷ്ട്രീയ നീക്കമാണു ബിജെപി നേതാക്കളുടെതെന്ന് അവര്‍ കുറ്റപ്പെടുത്തി.

Related posts

Leave a Comment