മാസപ്പടി: സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്റെ അന്വേഷണമുണ്ടോ? ഉത്തരവ് ഹാജരാക്കാന്‍ കേന്ദ്രത്തിന് ഹൈക്കോടതി നിര്‍ദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ കമ്ബനിയായ എക്‌സാലോജിക്കുമായി

ബന്ധപ്പെട്ട മാസപ്പടി ആരോപണത്തില്‍ നടത്തുന്ന അന്വേഷണത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഹൈക്കോാടതി നിര്‍ദേശം.

കേന്ദ്ര കമ്ബനി കാര്യാലയം നിലവില്‍ അന്വേഷണം നടത്തുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതോടെയാണ് ഉത്തരവ് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചത്.

അന്വേഷണത്തില്‍ എന്തെല്ലാം വിഷയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറിയിക്കണം. വെള്ളിയാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. ഹര്‍ജി 24ന് വീണ്ടും പരിഗണിക്കും.

അന്വേഷണം നടക്കുന്നുണ്ടെങ്കിലും കേന്ദ്ര കോര്‍പറേറ്റ് കാര്യമന്ത്രാലയത്തിലെ സീരിയസ് ഫ്രോഡ്

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹര്‍ജിക്കാരനായ അഡ്വ.ഷോണ്‍ ജോര്‍ജ് കോടതിയില്‍ ചൂണ്ടിക്കാട്ടി.

വീണയുടെ ഉടമസ്ഥതയിലുളള എക്‌സാലോജിക്, കൊച്ചിയിലെ സിഎംആര്‍എല്‍ കമ്ബനി, പൊതുമേഖലാ

സ്ഥാപനമായ കെഎസ്‌ഐഡിസി എന്നിവക്കെതിരെ അന്വേഷണത്തിനായി മൂന്നംഗ സംഘത്തെ നിയോഗിച്ച്‌് കേന്ദ്രം കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു.

Related posts

Leave a Comment