തിരുവനന്തപുരം: കണ്ടല ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഭാസുരാംഗന്റെ മാറനെല്ലൂരിലുള്ള വീടും സ്വന്തമായിട്ടുള്ള കാറും ഇ.ഡി.
നിരീക്ഷണത്തില്‍ വരും ദിവസം ഭാസുരാംഗന്റെ മകന്‍ അഖില്‍ജിത്തില്‍ നിന്നും വിവരം തേടും.
അഖില്‍ ജിത്തിന്റെ സാമ്ബത്തീക സ്രോതസ്സ് സംബന്ധിച്ച രേഖകളും കഴിഞ്ഞ ദിവസം ഇ.ഡി. ശേഖരിച്ചിരുന്നു. നിക്ഷേപം, സാമ്ബത്തിക സ്രോതസ്, ബിസിനസ് വളര്‍ച്ച എന്നിവയെല്ലാം പരിശോധിച്ചുവരികയാണ്.
ഇത് സംബന്ധിച്ച രേഖകള്‍ കഴിഞ്ഞ ദിവസം ശേഖരിച്ചിരുന്നു.
കണ്ടല ബാങ്കില്‍ വന്‍ നിക്ഷേപം നടത്തിയവരുടെ മൊഴിയും ഇഡി വരും ദിവസങ്ങളില്‍ രേഖപ്പെടുത്തും.
കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇ.ഡി. യൂടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുമെന്നണ് വിവരം. ഭാസുരാംഗന്‍ ഇന്ന് ആശുപത്രി വിട്ടേക്കുമെന്നാണ് വിവരം.
കഴിഞ്ഞദിവസം ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുടെ സംശയത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഭാസുരാംഗന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇ.ഡി.യെ അറിയിച്ചിരിക്കുന്നത്.
എന്നിരുന്നാലും ഡോക്ടര്‍മാരുടെ ഉപദേശം അനുസരിച്ചായിരിക്കും ഭാസുരാംഗനില്‍ നിന്നുള്ള വിശദാംശങ്ങള്‍ എടുക്കല്‍. പൂജപ്പുരയിലെ വീട്ടില്‍വെച്ചായിരുന്നു ഭാസുരാംഗന്റെ ചോദ്യം ചെയ്യല്‍.
ചോദ്യം ചെയ്യലിനിടെയായിരുന്നു ഭാസുരാംഗന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ബുധനാഴ്ച്ച പുലര്‍ച്ച അഞ്ചര മണി മുതല്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഇ.ഡി. റെയ്ഡ് 48 മണിക്കൂര്‍ പൂര്‍ത്തിയായ ശേഷമാണ് അവസാനിച്ചത്.
ബാങ്ക് മൂന്‍ സെക്രട്ടറിമാരേയും ക്ലാര്‍ക്കുമാരെയും കളക്ഷന്‍ ഏജന്റിനെയുമെല്ലാം ഇ.ഡി. ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതോടെയാണ് 2005-2021 വരെയുള്ള കണ്ടല ബാങ്കിന്റെ പ്രവര്‍ത്തനം പരിശോധിക്കാന്‍ സഹകരണവകുപ്പ് തീരുമാനിച്ചത്. ബാങ്കിന് ഇക്കാലയളവില്‍ 101 കോടി രൂപയുടെ മൂല്യശോഷണം സംഭവിച്ചെന്നായിരുന്നു കണ്ടെത്തല്‍.
ഭാസുരാംഗനും കുടുംബവും വന്‍തോതില്‍ സ്വത്ത് സമ്ബാദിച്ചതായും കണ്ടെത്തി.
സഹകരണവകുപ്പിലെ റിപ്പോര്‍ട്ടുകള്‍ ശേഖരിച്ച് ഇ.ഡി. നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളുടെ പേരില്‍ അനധികൃതമായി വായ്പയെടുത്തെന്നും ചിട്ടി നടത്തിപ്പിന്റെ മറവില്‍ ജീവനക്കാര്‍ ലക്ഷങ്ങള്‍ കമ്മീഷന്‍ െകെപ്പറ്റിയെന്നും ഇ.ഡി. കണ്ടെത്തിയതായാണു സൂചന.
പോലീസ് വഞ്ചനാക്കുറ്റം ചുമത്തിയതോടെയാണ് ഇ.ഡി. വന്നത്.