മഴ കനക്കുന്നു; ഇടുക്കി ജില്ലയില്‍ ജാഗ്രത നിര്‍ദേശം

തൊടുപുഴ: മഴ കനത്തതോടെ ജില്ലയില്‍ ജാഗ്രത നിര്‍ദേശം. ദുരന്ത നിവാരണ അതോറിറ്റി വരും ദിവസങ്ങളില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ മേഖലയിലടക്കം താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലയിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയത്.

കഴിഞ്ഞ രണ്ടുദിവസമായി ജില്ലയിലെ വിവിധയിടങ്ങളില്‍ മഴ ലഭിക്കുന്നുണ്ട്. മലങ്കര, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി അണക്കെട്ടുകള്‍ തുറന്നു. ഇതിനൊപ്പം മലങ്കര അണക്കെട്ടിലെ ആറ് ഷട്ടറുകളും തുറന്നു. 20 സെന്‍റിമീറ്റര്‍ വീതമാണ് ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്.

മൂലമറ്റം നിലയത്തില്‍ വൈദ്യുതി ഉല്‍പാദനം വര്‍ധിച്ചതും വൃഷ്ടി പ്രദേശത്ത് മഴ കനത്തതുമാണ് മലങ്കര അണക്കെട്ടിെന്‍റ ഷട്ടറുകള്‍ തുറക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് തൊടുപുഴയാറിലെ ജലനിരപ്പും വര്‍ധിച്ചിട്ടുണ്ട്. ജില്ലയില്‍ വ്യാഴാഴ്ച വരെ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ലോവര്‍ പെരിയാറിെന്‍റ ഒരുഷട്ടര്‍ തിങ്കളാഴ്ച ഉച്ചക്ക് തുറന്ന് 45 ക്യുമെക്സ് വരെ ജലം ഒഴുക്കിയത്.

ഈ സാഹചര്യത്തില്‍ പെരിയാറിെന്‍റ ഇരു കരകളിലുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ എച്ച്‌. ദിനേശന്‍ പറഞ്ഞു. കല്ലാര്‍കുട്ടി ഡാമിെന്‍റ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴപെയ്യുന്ന സാഹചര്യത്തിലും അണക്കെട്ടിലെ ജലനിരപ്പ് 454. 50 മീറ്റര്‍ എത്തിയതോടെയാണ് മുന്‍കരുതല്‍ എന്ന നിലയില്‍ അണക്കെട്ടിെന്‍റ ഒരു ഷട്ടര്‍ തുറന്നത്.

ഈ സാഹചര്യത്തില്‍ മുതിരപ്പുഴയാര്‍, പെരിയാര്‍ എന്നിവയുടെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 115.7 അടിയാണ് തിങ്കളാഴ്ച വരെയുള്ള ജലനിരപ്പ്. അതേസമയം, ഒരുദിവസം കൊണ്ട് ഇടുക്കി അണക്കെട്ടില്‍ ഒരടി വെള്ളം വര്‍ധിച്ചു. ഞായറാഴ്ച 2336. 34 അടിയായിരുന്ന ജലം തിങ്കളാഴ്ച 2337.56 അടിയായാണ് ഉയര്‍ന്നത്. തിങ്കളാഴ്ച ഇടുക്കി, പീരുമേട്, ദേവികുളം എന്നിവിടങ്ങളില്‍ കനത്ത മഴയാണ് പെയ്തത്.

സംഭരണ ശേഷിയില്‍ കുറവ്; നിറഞ്ഞ് അണക്കെട്ട്
ചെറുതോണി: ലോവര്‍ പെരിയാര്‍ ഡാം തുറന്നത് കാലവര്‍ഷം ശക്തിപ്പെടും മുമ്ബ്. ചളിയും മണലും വന്നടിഞ്ഞ് ഡാമിെന്‍റ സംഭരണശേഷി കുറഞ്ഞതോടെ ചെറിയ മഴയില്‍പോലും ഡാം നിറയുന്ന സാഹചര്യത്തിലാണിത്. ഇതോടെയാണ് കാലവര്‍ഷാരംഭത്തില്‍ ഡാം തുറക്കേണ്ടി വന്നു. ഉച്ചക്ക് 2.40ന് ഡാം തുറന്ന് അരയടി വീതം വെള്ളമാണ് ഒഴുക്കിക്കളയുന്നത്. ഇത്തവണ വാര്‍ഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. 256 അടിയാണ് ഡാമിെന്‍റ സംഭരണ ശേഷി. തിങ്കളാഴ്ച വെള്ളം 252 അടിയിലെത്തിയപ്പോഴാണ് തുറന്നുവിട്ടത്.

പെരിയാറ്റില്‍ നിന്നൊഴുകിയെത്തുന്ന വെള്ളവും വൈദ്യതി ഉല്‍പാദനത്തിനുശേഷം നേര്യമംഗലം വൈദ്യുതി നിലയത്തില്‍നിന്ന് പുറംതള്ളുന്ന വെള്ളവുമാണ് ലോവര്‍പ്പെരിയാര്‍ അണക്കെട്ടില്‍ സംഭരിക്കുന്നത്. ഡാമിെന്‍റ താഴ്ഭാഗം നീണ്ടപാറ വരെ പെരിയാറിെന്‍റ ഇടതുഭാഗത്ത് ജനവാസ മേഖലയിലാണ്. മറുവശത്ത് വനമേഖലയും. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

ചെറുതോണി: ലോവര്‍ പെരിയാര്‍ ഡാം തുറന്നത് കാലവര്‍ഷം ശക്തിപ്പെടും മുമ്ബ്. ചളിയും മണലും വന്നടിഞ്ഞ് ഡാമിെന്‍റ സംഭരണശേഷി കുറഞ്ഞതോടെ ചെറിയ മഴയില്‍പോലും ഡാം നിറയുന്ന സാഹചര്യത്തിലാണിത്. ഇതോടെയാണ് കാലവര്‍ഷാരംഭത്തില്‍ ഡാം തുറക്കേണ്ടി വന്നു. ഉച്ചക്ക് 2.40ന് ഡാം തുറന്ന് അരയടി വീതം വെള്ളമാണ് ഒഴുക്കിക്കളയുന്നത്. ഇത്തവണ വാര്‍ഷിക അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ല. 256 അടിയാണ് ഡാമിെന്‍റ സംഭരണ ശേഷി. തിങ്കളാഴ്ച വെള്ളം 252 അടിയിലെത്തിയപ്പോഴാണ് തുറന്നുവിട്ടത്.

Related posts

Leave a Comment