മലയാളി വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; ഉത്തരവുമായി മധ്യപ്രദേശ് IGNTU; വലഞ്ഞ് വിദ്യാര്‍ഥികള്‍

കോഴിക്കോട്: സംസ്ഥാനത്ത് നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്‌സിറ്റി (ഐ.ജി.എന്‍.ടി.യു).

സര്‍വകലാശാല പരിസരത്ത് പ്രവേശിക്കണമെങ്കില്‍ നിപ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അമര്‍കണ്ടകിലെ ഐ.ജി.എന്‍.ടി.യു. പ്രൊക്ടര്‍ പ്രൊഫസര്‍ എം.ടി.വി. നാഗരാജു പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ സര്‍വകലാശാല ക്യാമ്ബസില്‍ പ്രവേശിപ്പിക്കില്ലെന്ന കര്‍ശനനിര്‍ദേശമാണ് വ്യാഴാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ സര്‍വകലാശാല നല്‍കിയിരിക്കുന്നത്.

വിവിധ യു.ജി/ പി.ജി. കോഴ്‌സുകളിലേക്കായി വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഓപ്പണ്‍ കൗണ്‍സിലിങ് നടക്കുന്നുണ്ട്.

ഇതിനായി കേരളത്തില്‍നിന്ന് ദിവസങ്ങള്‍ക്കുമുമുമ്ബേ യാത്ര തിരിച്ച വിദ്യാര്‍ഥികളാണ് സര്‍വകലാശാലയുടെ പെട്ടെന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ദുരിതത്തിലായത്.

വ്യാഴാഴ്ച വൈകീട്ടോടെയാണ് ഇത്തരത്തിലൊരു നിര്‍ദേശം വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നത്.

നിപ സെല്ലില്‍ ബന്ധപ്പെട്ടെങ്കിലും ഇത്തരത്തിലൊരു സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന മറുപടിയാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

Related posts

Leave a Comment