‘മരണം ഉണ്ടാകും, നിശ്ചയം’; ഒരു മാസം മുമ്പ് പോസ്റ്റിട്ട് മുരളി തുമ്മാരുകുടി; അതും സംഭവിച്ചു

തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തെതുടർന്ന് ഡോക്ടർക്ക് ജീവൻ നഷ്ടമായ സംഭവത്തിൽ ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചർച്ചയാകുന്നു.

ഇത്തരത്തിലൊരു ആക്രമണം കേരളത്തിൽ ഉണ്ടാകുമെന്നും ആരോഗ്യപ്രവർത്തകന് ജീവൻ നഷ്ടമാകുമെന്നും തുമ്മാരുകുടി ഒരു മാസം മുമ്പു കുറിച്ചിരുന്നു. ഇതാണ് ഇപ്പോൾ ചർച്ചയാകുന്നത്.

കഴിഞ്ഞദിവസം താനൂരിൽ ബോട്ടപകടം ഉണ്ടായപ്പോഴും മുരളി തുമ്മാരുകുടിയുടെ പോസ്റ്റ് ചർച്ചയായിരുന്നു.

കേരളത്തിൽ ഒരു ബോട്ടപകടം ഉണ്ടാകുമെന്നു മാസങ്ങൾക്കു മുമ്പേ അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.”മാസത്തിൽ അഞ്ച് ആരോഗ്യ പ്രവർത്തകരാണ് കേരളത്തിൽ രോഗികളുടെയോ ബന്ധുക്കളുടെയോ അക്രമത്തിന് ഇരയാകുന്നത്.

ഭാഗ്യവശാൽ ഇതുവരെ ഇത്തരത്തിൽ ഒരു മരണം ഉണ്ടായിട്ടില്ല. അത് ഭാഗ്യം മാത്രമാണ്. അത്തരത്തിൽ ഒരു മരണം ഉണ്ടാകും, നിശ്ചയമാണ്. ഇപ്പോൾ, “ചില ഡോക്ടർമാർ അടി ചോദിച്ചു വാങ്ങുകയാണ്” എന്നൊക്കെ പറയുന്നവർ അന്ന് മൊത്തമായി കളം മാറും.

സമൂഹത്തിൽ വലിയ എതിർപ്പ് ഉണ്ടാകും, മാധ്യമങ്ങൾ ചർച്ച നടത്തും, മന്ത്രിമാർ പ്രസ്താവിക്കും, കോടതി ഇടപെടും, പുതിയ നിയമങ്ങൾ ഉണ്ടാകും. ആരോഗ്യപ്രവർത്തകരുടെ നേരെയുള്ള അക്രമങ്ങൾ കുറച്ചു നാളത്തേക്കെങ്കിലും കുറയും.

അപ്പോഴേക്കും ഒരാളുടെ ജീവൻ പോയിരിക്കും എന്ന് മാത്രം.”ഏപ്രിൽ ഒന്നിലെ പോസ്റ്റാണ്. ഇതിൽ കൂടുതൽ കൃത്യമായി എങ്ങനെ മുന്നറിയിപ്പ് നൽകാൻ പറ്റും?. ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു.

ഇനിയെങ്കിലും ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള വാക്കുകൊണ്ടോ കായികമായോ ആയുധം കൊണ്ടോ ഉള്ള അക്രമങ്ങളോട് നമുക്ക് “സീറോ ടോളറൻസ്” നടപ്പാക്കാം.
ഏറെ ദുഃഖം
മുരളി തുമ്മാരുകുടി

Related posts

Leave a Comment