മനുഷ്യന്റെ കൊടും ക്രൂരത,​ ഗര്‍ഭിണിയായ ആന കൈതച്ചക്കയില്‍ പടക്കം വച്ചതറിയാതെ കഴിച്ചു,​ സ്ഫോടനത്തില്‍ വായും തുമ്ബിക്കൈയും തകര്‍ന്നു,​ ഒടുവില്‍ പുഴയില്‍ ദാരുണാന്ത്യം

മലപ്പുറം: ആഹാരത്തിനായി നാട്ടിലിറങ്ങിയതാണ് അവള്‍. കാട്ടിലെ തന്റെ വര്‍ഗ്ഗത്തിനെപോലെ സ്നേഹമുള്ളവരാണ് മനുഷ്യന്‍ എന്ന തെറ്റിദ്ധാരണയില്‍. പ്രിയപ്പെട്ട ആഹാര സാധനത്തില്‍ പടക്കം തിരുകിവച്ച്‌ അവളെ ചതിച്ചു. കൈതച്ചക്ക തിന്നുന്നതിനിടെ പടക്കം പൊട്ടി വായും തുമ്ബിക്കൈയും തകര്‍ന്ന അധികം പ്രായമില്ലാത്ത ആ പിടിയാന ആ സമയം ഗര്‍ഭിണിയുമായിരുന്നു.

വേദന സഹിക്കാനാകാതെ വിഷമിച്ച അവള്‍ മുഖത്ത് ഈച്ചയും പുഴുവുമരിക്കാതെയിരിക്കാന്‍ പുഴയിലിറങ്ങി നിന്നു. വൈകാതെ ആ നില്‍പ്പില്‍ ജീവന്‍ വെടിഞ്ഞു. നിലമ്ബൂരിലെ സെക്ഷന്‍ ഫോറസ്റ്റ്‌ഓഫീസര്‍ മോഹനകൃഷ്ണന്‍ ഫേസ്ബുക്കിലെഴുതിയ ഹൃദയഭേദകമായ കുറിപ്പിലുണ്ട് അവള്‍ അനുഭവിച്ച വിഷമങ്ങള്‍.

ഒപ്പം അത് നേരിടേണ്ടി വന്ന വനം വകുപ്പിന്റെ വിഷമവും. രണ്ട് താപ്പാനകളെ കൊണ്ടുവന്ന് കരയ്ക്കുകയറ്റി ചികിത്സിക്കാനുള്ള ശ്രമമായിരുന്നെങ്കിലും അവ എത്തിയപ്പോഴേ അവളുടെ ജീവന്‍ നഷ്ടമായി. താപ്പാനകള്‍ക്ക് വളരെ വേഗം തന്നെ കാര്യം മനസ്സിലായി. പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ അവള്‍ ഒറ്റയ്ക്കായിരുന്നില്ല എന്ന് ഗദ്ഗദത്തോടെ എന്ന പോലെ പറഞ്ഞു. അപകട മരണം സംഭവിച്ച ആനയോട് മാപ്പ് ചോദിച്ചാണ് മോഹനകൃഷ്ണന്‍ പോസ്റ്ര് അവസാനിപ്പിക്കുന്നത്.

Related posts

Leave a Comment