മനഃസാക്ഷിയെ നടുക്കിയ വിഡിയോയിലെ ആളെ കണ്ടെത്തി; കുട്ടികളെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച വിഡിയോയില്‍ കുട്ടികളെ മര്‍ദിക്കുന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വിഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേര്‍ വിഡിയോ പൊലീസിന് അയച്ചുനല്‍കിയിരുന്നു. ഇയാളെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്കില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

ദൃശ്യങ്ങളിലെ ആളിനെക്കുറിച്ച്‌ ചിലര്‍ നല്‍കിയ സൂചനകളില്‍നിന്നും ഇയാള്‍ ആറ്റിങ്ങല്‍ സ്വദേശിയാണെന്നും തിരിച്ചറിഞ്ഞു. ആറ്റിങ്ങല്‍ പൊലീസ് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

മക്കളെ പിതാവ് ക്രൂരമായി വടി ഉപയോഗിച്ച്‌ തല്ലുന്നതിന്‍റെയും കുഞ്ഞിനെ എടുത്ത് എറിയുന്നതിന്‍റെയും ക്രൂരത പുറംലോകത്തെ കാണിക്കാന്‍ അമ്മ തന്നെയാണ് ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഏകദേശം പത്ത് വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയും ആണ്‍കുട്ടിയുമാണ് ദൃശ്യങ്ങളിലുള്ളത്. കാണാതായ എന്തോ സാധനം കുട്ടികള്‍ എടുത്തുവെന്ന് ആരോപിച്ചാണ് പിതാവ് ക്രൂരമായി മര്‍ദിക്കുന്നത്.

ഞങ്ങള്‍ എടുത്തിട്ടില്ലെന്നും അറിയില്ലെന്നും കുട്ടികള്‍ കരഞ്ഞു പറയുന്നുണ്ടെങ്കിലും പിതാവ് വഴങ്ങുന്നില്ല. ഒാരോ അടിവീഴുമ്ബോഴും കുഞ്ഞനുജന്‍റെ മേല്‍ വടി തട്ടാതിരിക്കാന്‍ മുന്നില്‍നിന്ന് അടി വാങ്ങുന്ന പെണ്‍കുട്ടിയെ ദൃശ്യങ്ങളില്‍ കാണാം. ചേച്ചിയെ സംരക്ഷിക്കാന്‍ പിതാവിന് മുന്നില്‍ തടസ്സം നില്‍ക്കുന്ന ആണ്‍കുട്ടിയും നൊമ്ബരക്കാഴ്ചയാണ്.

ഇടക്കിടെ താഴെയിരിക്കുന്ന കുട്ടികളുടെ മാതാവിനെ അയാള്‍ ചവിട്ടുകയും വടി കൊണ്ട് അടിക്കുകയും ചെയ്യുന്നുണ്ട്. മാതാവിനെ ഒന്നും ചെയ്യരുതെന്ന് കുട്ടികള്‍ അലറിക്കരയുന്നതും കാണാം.

Related posts

Leave a Comment