മണ്ണിടിച്ചിലില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയതായി സൂചന ; മൂന്ന് പേരെ കൂടി കണ്ടെത്താനുണ്ട്, തെരച്ചിലിന് നേവിയും

മലയാളി ലോറി ഡ്രൈവര്‍ കുടുങ്ങിപ്പോയ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരില്‍ ഏഴുപേരുടെ മൃതദേഹം കണ്ടെത്തിതായി സൂചന.

മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ കുടുങ്ങിയ മണ്ണിടിച്ചിലില്‍ 10 പേരാണ് കുടുങ്ങിയതെന്നാണ് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മീഷണര്‍ ആന്റ് ജില്ലാ മജിസ്‌ട്രേറ്റായ ലക്ഷ്മിപ്രിയ പറയുന്നത്.

കണ്ടെത്താന്‍ ബാക്കിയുള്ളവര്‍ സമപത്തെ ഗംഗാവലി നദിയിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നും കരുതുന്നു. ഇവര്‍ ഡ്രൈവര്‍മാര്‍ ആണെന്നാണ് സൂചന. ഇവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിയുമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മാതാപിതാക്കളില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തി. ഇതുവരെ കിട്ടിയ മൃതദേഹങ്ങളില്‍ ഒരു എട്ടുവയസ്സുകാരിയുടേത് കൂടിയുണ്ട്. ഇതില്‍ അഞ്ചുപേര്‍ സമീപത്ത് ചായക്കട നടത്തിവന്നിരുന്ന ഒരേ കുടുംബത്തില്‍ പെട്ട ആളുകളാണെന്ന് സംശയിക്കുന്നു. കൂടുതല്‍ തെരച്ചിലിനായി നേവിയെ സമീപിച്ചിട്ടുണ്ട്.

കടയുടമ ലക്ഷ്മണ്‍ നായ്ക്ക്, ഭാര്യ ശാന്തി, കേന്‍ റോഷന്‍ എന്നിവരുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. ജില്ലയില്‍ കനത്തമഴ തുടരുകയാണ്.

മണ്ണിടിച്ചിലിലും മഴയിലും ഇരുപതിലധികം വീടുകളാണ് ഇവിടെ തകര്‍ന്നത്. ജൂലൈ എട്ടിന് വീട്ടില്‍ നിന്നും പോയ അര്‍ജുനെ പിന്നീട് കാണാതാകുകയായിരുന്നു.

തിങ്കളാഴ്ചയാണ് അവസാനമായി വിളിച്ച്‌ സംസാരിച്ചത്. ചൊവ്വാഴ്ച മുതല്‍ ഫോണില്‍ കിട്ടുന്നുമില്ല.

Related posts

Leave a Comment