ഗുരുവൂയൂര്‍: നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെയും ശ്രേയസിന്‍റെയും വിവാഹ സര്‍ട്ടിഫിക്കറ്റ് കെ-സ്മാര്‍ട്ടിലൂടെ 30 മിനിറ്റില്‍ ലഭ്യമായതില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്.
ഫേസ്ബുക്കിലൂടെ അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.
കെ-സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളില്‍ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സര്‍ട്ടിഫിക്കറ്റ് ഗുരുവായൂര്‍ നഗരസഭയുടെ കൗണ്ടറില്‍നിന്ന് കൈപ്പറ്റിയെന്ന് എംബി രാജേഷ് പറഞ്ഞു.
ഇതിനുമുന്‍പ് തന്നെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു.
സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതെന്നും
കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണെന്നും എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ഇന്ന് ഗുരുവായൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സർട്ടിഫിക്കറ്റ് കെ സ്മാർട്ടിലൂടെ ലഭിച്ചത് 30 മിനുട്ട് കൊണ്ടാണ്.
കെ സ്മാർട്ടിലൂടെ അപേക്ഷിച്ച് അര മണിക്കൂറിനുള്ളിൽ തന്നെ വധൂവരന്മാരായ ഭാഗ്യയും ശ്രേയസും സർട്ടിഫിക്കറ്റ് ഗുരുവായൂർ നഗരസഭയുടെ കൗണ്ടറിൽ നിന്ന് കൈപ്പറ്റി.
ഇതിന് മുമ്പ് തന്നെ ഓൺലൈൻ സർട്ടിഫിക്കറ്റും ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്താകെ എല്ലാ നഗരസഭകളിലും ഇത്ര വേഗതയിലാണ് ഇപ്പോൾ വിവാഹ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്.
കെ സ്മാർട്ട് നമ്മുടെ നഗരസഭകളെ ഡബിൾ സ്മാർട്ടാക്കുകയാണ്.അപേക്ഷിച്ചയുടൻ തന്നെ സർട്ടിഫിക്കറ്റ് കിട്ടിയ എത്രയോ ആളുകൾ ഇവിടെ,
ഈ പോസ്റ്റിൽ തന്നെ അവരുടെ അനുഭവം പറഞ്ഞിട്ടുണ്ട്. കമന്റ് ബോക്സിലൂടെ ഒന്ന് കണ്ണോടിച്ചാൽ അത് ആർക്കും വായിക്കാനാവും.
ഏതൊരു അപേക്ഷകനും ചുരുങ്ങിയ സമയം കൊണ്ട് സേവനം ലഭിക്കുന്നു. എത്രയോ അനുഭവങ്ങൾ ഈ പേജിൽ തന്നെ മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘
ടപ്പേ’ എന്ന വാക്കാണ് മനോരമ പോലും കെ സ്മാർട്ടിൽ വിവാഹസർട്ടിഫിക്കറ്റ് എത്ര വേഗം ലഭിച്ചെന്ന് പറയാൻ ഉപയോഗിച്ചത്.
അപേക്ഷിക്കുന്നത് ആരെന്ന് നോക്കിയല്ല ഒരു ഓൺലൈൻ പ്ലാറ്റ്ഫോം സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നത്.