പരോളിലിറങ്ങിയ ജയില്‍പുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

പോത്തന്‍കോട്: പരോളിലിറങ്ങിയ ജയില്‍പുള്ളിയെ ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.

ചേങ്കോട്ടുകോണം സ്വാമിയാര്‍മഠം ചീനിവിള വീട്ടില്‍ കൃഷ്ണന്‍ നായര്‍ (64) ആണ് മരിച്ചത്.

ഇയാള്‍ കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് പരോളിലിറങ്ങിയത്. പോത്തന്‍കോട്ട് താമസിക്കുന്ന മകെന്‍റ വീട്ടിലാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. രണ്ടു മാസം മുമ്ബാണ് പരോള്‍ അനുവദിച്ചതിനെ തുടര്‍ന്ന് നാട്ടിലെത്തിയത്.

2012ല്‍ കാട്ടായിക്കോണം മഠവൂര്‍പ്പാറ സ്വദേശി സതി വാക്കുതര്‍ക്കത്തിനിടെ, കുത്തേറ്റു മരിച്ച കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്നു.കഴിഞ്ഞ ദിവസം വൈകീട്ടാണ് ചേങ്കോട്ടുകോണം സ്വാമിയാര്‍ മഠത്തിനു സമീപത്തെ ഗാന്ധി സ്മാരകത്തിലെ പുളിമരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിജയകുമാരി. മക്കള്‍: ഉമേഷ്, വൃന്ദ. പോത്തന്‍കോട് പൊലീസ് കേസെടുത്തു.

Related posts

Leave a Comment