പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചു വര്‍ഷം പീഡിപ്പിച്ചു; സ്വന്തം മകളെ പീഡനത്തിനിരയാക്കിയത് മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്ബോള്‍ മുതല്‍.

കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ച് വര്‍ഷം പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി.

കുട്ടിക്ക് എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ പീഡിപ്പിച്ചു പോന്ന കൊടുംക്രൂരനായ പിതാവിനെയാണ് കോടതി കഠിന ശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. കോട്ടയം അഡീഷനല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് ശിക്ഷ വിധിച്ചു.

മകളെ രക്ഷിച്ചു വളര്‍ത്തേണ്ട കൈകള്‍ തന്നെ അവളെ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു. മൂന്നു വകുപ്പുകളിലായി 10 വര്‍ഷം വീതമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ വ്യക്തമാക്കുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എം.എന്‍. പുഷ്‌കരന്‍ ഹാജരായി. മുണ്ടക്കയം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ പെണ്‍കുട്ടിക്ക് 20 വയസ്സുണ്ട്. പെണ്‍കുട്ടിയെ മൂന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലത്താണ് അച്ഛന്‍ ക്രൂരമായി പീഡിപ്പിച്ചത്.

അയല്‍വാസിയായ സ്ത്രീയാണ് പെണ്‍കുട്ടിയുടെ ദുരിതം പുറത്തുകൊണ്ടുവന്നത്. കേസിന്റെ വിസ്താര വേളയില്‍ പെണ്‍കുട്ടിയും അമ്മയും കൂറുമാറിയിരുന്നു. എന്നാല്‍ വീണ്ടും വിസ്തരിച്ചപ്പോള്‍, സഹോദരങ്ങളെ പഠിപ്പിക്കുന്നതിന് അച്ഛന്‍ അധ്വാനിച്ചതിനാലും അമ്മ ഹൃദ്രോഗിയായതിനാലുമാണ് മൊഴി മാറ്റിയതെന്നു പറഞ്ഞിരുന്നു.

പിതാവിനാല്‍ നിരന്തരം പീഡിപ്പിക്കപ്പെട്ട കുട്ടി ഒരുദിവസം അയല്‍വാസിയായ സ്ത്രീയോട് പീഡനവിവരം പറഞ്ഞു. ഇവര്‍ നല്‍കിയ വിവരമനുസരിച്ച്‌ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ട് കൗണ്‍സലിങ് നടത്തി പൊലീസിനു വിവരം കൈമാറുകയായിരുന്നു

Related posts

Leave a Comment