പ്രധാമന്ത്രി നരേന്ദ്രമോദിക്ക് അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതി സമ്മാനിച്ച്‌ ട്രംപ്

വാഷിംഗ്ടണ്‍: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെടുത്ത നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് യുഎസിന്റെ പരമോന്നത ബഹുമതിയായ ലീജിയന്‍ ഓഫ് മെരിറ്റ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മാനിച്ചു. . അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന ബഹുമതികളിലൊന്നാണ് നരേന്ദ്രമോദിക്ക് സമ്മാനിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് .സി. ഒബ്രയാനാണ് മെഡല്‍ സമ്മാനിച്ചത്. ബഹുമതി ഇന്ത്യക്കായി ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധു ഏറ്റുവാങ്ങി.

‘അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലീജിയണ്‍ ഓഫ് മെറിറ്റ് ബഹുമതി സമര്‍പ്പിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കിയതിന് നല്‍കിയ സംഭാവനകള്‍ക്കാണ് ആദരം നല്‍കുന്നത്. ഇന്ത്യക്ക് വേണ്ടി അംബാസഡര്‍ തരണ്‍ജിത് സിംഗ് സന്ധുവിന് നല്‍കുന്നു.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് .സി. ഒബ്രയാന്‍ ചടങ്ങില്‍ പറഞ്ഞു.

ലീജിയണ്‍ ഓഫ് മെറിറ്റ് എന്ന ബഹുമതി അമേരിക്കയില്‍ സൈനിക മേധാവികള്‍ക്കും വിദേശ സൈനിക മേധാവികള്‍ക്കും രാഷ്ട്രീയ രംഗത്തെ അന്താരാഷ്ട്ര തലത്തിലെ നേതാക്കള്‍ക്കും പ്രത്യേക സാഹചര്യത്തില്‍ നല്‍കുന്ന പരമോന്നത ബഹുമതിയാണ്. 1942 ജൂലൈ 20 മുതലാണ് അമേരിക്ക സൈനിക മെഡല്‍ വിദേശ രാജ്യങ്ങളുടെ ഭരണാധികാരികള്‍ക്കും നല്‍കുന്ന രീതി ആരംഭിച്ചത്.

Related posts

Leave a Comment