“പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം ചൈനയുടേയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നില്‍”; ബാലാക്കോട്ട് മോഡല്‍ ആക്രമണങ്ങള്‍ക്ക് സജ്ജമെന്ന് വ്യോമസേനാ മേധാവി

ഡല്‍ഹി: ബാലാക്കോട്ട് മോഡല്‍ കൂടുതല്‍ വ്യോമാക്രമണങ്ങള്‍ക്ക് പുതിയ തേജസ് ലൈറ്റ് കോംപാക്‌ട് പോര്‍വിമാനം സജ്ജമെന്ന് വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍.കെ.എസ് ബദൗരിയ. ചൈനയുടെയും പാക്കിസ്ഥാന്റെയും ജെഎഫ്-17 വിമാനങ്ങളേക്കാള്‍ സാങ്കേതികമായി ഏറെ മുന്നിലാണ് പുത്തന്‍ തേജസ്. അതിനൂതന എയര്‍ ടു എയര്‍ മിസൈലുകള്‍ ഉള്‍പ്പെടെ മാരകപ്രഹരശേഷിയുള്ള ആയുധങ്ങളാണ് പുതുപോര്‍വിമാനത്തില്‍ സജ്ജമാക്കുകയെന്നും വ്യോമസേനാ മേധാവി വ്യക്തമാക്കി.

2019-ല്‍ ബാലാക്കോട്ട് അതിര്‍ത്തി കടന്ന് ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ വ്യോമാക്രമണം നടത്തിയപ്പോള്‍ ഉപയോഗിച്ചതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങളാണ് തേജസില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 83 പുതിയ തേജസ് വിമാനങ്ങള്‍ കൂടി വാങ്ങാനാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്.

മിഗ്-21, 27 തലമുറയിലുള്ള വിമാനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനാല്‍ ആധുനിക സംവിധാനങ്ങളുള്ള വിമാനങ്ങളാണ് സേനയ്ക്ക് വേണ്ടതെന്നാണ് ബദൗരിയ നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment