പിന്നിട്ടത് അധ്യാപകർക്ക് ഹാജരില്ലാത്തവർഷം* പ്രഥമാധ്യാപകരില്ലാതെ 1600 സ്കൂളുകൾ

തിരുവനന്തപുരം: തുടർച്ചയായി രണ്ടാംവർഷവും ഓൺലൈൻ പഠനത്തിലേക്ക് കടക്കുമ്പോൾ സ്കൂൾ വിദ്യാഭ്യാസ്രംഗത്തെ ഭരണപ്രതിസന്ധിയിൽ സർക്കാരിന് മൗനം. 2020 മാർച്ച് 21-ന് സ്കൂളുകൾ അടച്ചതിനു ശേഷം അധ്യാപകരുടെ ഹാജർ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നാളിതുവരെ വിദ്യാഭ്യാസവകുപ്പ് വ്യക്തമായ ഉത്തരവ് പുറത്തിറക്കിയിട്ടില്ല.
2021 ജനുവരിമുതൽ സംശയനിവാരണത്തിനായി വിദ്യാർഥികൾ സ്കൂളിൽ എത്തിയപ്പോൾ ഹാജരായ അധ്യാപകർ പ്രധാന ഹാജർപുസ്തകത്തിൽ ഒപ്പു രേഖപ്പെടുത്താതെ പ്രത്യേക ഷീറ്റിൽ ഒപ്പ് രേഖപ്പെടുത്താനാണ് അധികൃതർ നിർദേശിച്ചത്. എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ഗ്രേഡ്, സ്ഥലംമാറ്റം എന്നിവയ്ക്കായി ഹാജർപുസ്തകം പരിശോധിച്ചാണ് സേവനകാലം സർവീസ് ബുക്കിൽരേഖപ്പെടുത്തുന്നത്.

ഒരുവർഷമായി ഹാജർപുസ്തകത്തിൽ ഒപ്പ് വെച്ചിട്ടില്ലാത്തതിനാൽ ഇത് നിയമപ്രശ്നങ്ങളിലേക്ക് കടന്നേക്കുമെന്നാണ് പ്രഥമാധ്യാപകർ പറയുന്നത്. ഇക്കൊല്ലം അധ്യാപകർ ഓൺലൈൻ ക്ലാസ് എടുക്കുമെന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അധ്യാപകർ സ്കൂളിലെത്തണമെന്ന് സർക്കുലറോ ഉത്തരവോ ഇല്ല.
ഒന്നരവർഷമായി സ്കൂളുകളിലെ ഒഴിവുകളിൽ നിയമനം നടത്തിയിട്ടില്ല. സ്കൂൾ തുറന്നില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നിയമനോത്തരവ് ലഭിച്ചവർക്ക് പോലും അവസരം നിഷേധിക്കുന്നത്. നിയമപ്രശ്നത്തിൽ കുടുങ്ങിയതോടെ 1600 -ഓളം സ്കൂളുകളിൽപ്രഥമാധ്യാപകരുമില്ല. കഴിഞ്ഞവർഷം ഇത് 900 ആയിരുന്നു. കഴിഞ്ഞവർഷം അധ്യാപകരുടെ സ്ഥലംമാറ്റവും നടന്നില്ല. താഴെതസ്തികയിൽനിന്നുള്ള അധ്യാപകസ്ഥാന
ക്കയറ്റവും മുടങ്ങി. ഉദ്യോഗാർഥികൾ ശേഖരിച്ച വിവരാവകാശരേഖകൾ പ്രകാരം എല്ലാവിഷയങ്ങളിലുമായി 856 ഹൈസ്കൂൾ അസിസ്റ്റൻറ് തസ്തി
കകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഹയർ സെക്കൻഡറിയിലെ ഒഴിവുകളാകട്ടെ 1236 എണ്ണംവരും.

ഇതിൽ 320 ഒഴിവുകളിൽ പി.എസ്.സി. നിയമന ഉത്തരവ് നൽകിയതാണ്. എൽ. പി., യു.പി. വിഭാഗത്തിൽ ഒരു അധ്യാപകൻ പോലുമില്ലാത്ത സ്കൂളുകളുമുണ്ടെന്നാണ് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടുന്നത്.

Related posts

Leave a Comment