പിതാവിന്റെ നീറുന്ന ഓര്‍മ്മകളുമായി ശ്രീലക്ഷ്മിയ്ക്ക് കതിര്‍മണ്ഡപത്തിലേക്ക് ; വര്‍ക്കലയില്‍ കൊല്ലപ്പെട്ട രാജുവിന്റെ മകളുടെ വിവാഹം ഇന്ന്

തിരുവനന്തപുരം: വിവാഹത്തലേന്ന് പിതാവ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി വെയ്ക്കപ്പെട്ട വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി രാജുവിന്റെ മകള്‍ ശ്രീലക്ഷ്മി ഇന്ന് കതിര്‍മണ്ഡപത്തിലേക്ക്.

പിതാവ് രാജു കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മാറ്റി വെച്ച വിവാഹം അതേ വേദിയില്‍ ഇന്നു നടക്കും.

ശിവഗിരി ശാരദാമണ്ഡപത്തില്‍ വെച്ചാണ് വിവാഹം നടക്കുന്നത്.

കഴിഞ്ഞ ജൂണ്‍ 28 ന് വിവാഹം നടക്കേണ്ടതിന്റെ തലേ രാത്രിയിലായിരുന്നു അയല്‍വാസികളായ നാലു ചെറുപ്പക്കാര്‍ രാജുവിനെ കൊലപ്പെടുത്തിയത്.

പിതാവിന്റെ നീറുന്ന ഓര്‍മ്മകളിലൂടെയാണ് ശ്രീലക്ഷ്മി ഇന്ന് വിവാഹവേദിയില്‍ എത്തുന്നത്.

വിവാഹദിവസം രാവിലെ പിതാവിന്റെ കല്ലറയിലും ഛായാചിത്രത്തിനും മുന്നില്‍ ശ്രീലക്ഷ്മി പ്രാര്‍ത്ഥിച്ച ശേഷമാണ് ശിവഗിരിയിലെ വിവാഹ വേദിയിലേക്ക് ശ്രീലക്ഷ്മി പോകുന്നത്.

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കേ ജൂണ്‍ 28 ന് പുലര്‍ച്ചെ 12.30 ഓടെയാണ് 61കാരനായ രാജു കൊല്ലപ്പെട്ടത്. അയല്‍വാസിയായ ജിഷ്ണുവും മറ്റു മൂന്ന് പേരും ചേര്‍ന്ന് മണ്‍വെട്ടിയ്ക്ക് അടിച്ചു കൊല്ലുകയായിരുന്നു.

വിവാഹത്തലേന്ന് വധുവിന്റെ വീട്ടില്‍ നടന്ന വിരുന്ന് പൂര്‍ത്തിയായി എല്ലാവരും മടങ്ങി കഴിഞ്ഞ് പന്ത്രണ്ടരയോടെയാണ് അയല്‍വാസിയായ ജിഷ്ണുവും അനുജനും ഇവരുടെ രണ്ട് സുഹൃത്തുക്കളായ മനുവും ശ്യാമും രാജുവിന്റെ വീട്ടിലെത്തിയത്.

മുമ്ബ് നടത്തിയ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വൈരാഗ്യമായിരുന്നു ജിഷ്ണുവും സംഘവും തീര്‍ത്തത്. വധുവിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ട് ഓടിയെത്തിയതായിരുന്നു രാജു.

Related posts

Leave a Comment