പിണറായി വിജയന്‍ ചെയ്യരുതാത്ത ഒരു വലിയ പാപം ചെയ്‌തു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യം; ഹിന്ദുക്കളെയും ന്യൂനപക്ഷങ്ങളെയും തമ്മിലടിപ്പിച്ചു, സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നയം കോണ്‍ഗ്രസിനില്ല: എ.കെ ആന്റണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യരുതാത്ത ഒരു വലിയ പാപം ചെയ്‌തെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. പിണറായി വിജയന്‍ സമുദായങ്ങളെ തമ്മില്‍ തെറ്റിക്കാന്‍ ശ്രമിച്ചു എന്ന് എ.കെ ആന്റണി പറഞ്ഞു.

പിണറായി വിജയന്‍ ആദ്യം ശ്രമിച്ചത് ഹൈന്ദവ ഐക്ക്യം തകര്‍ക്കാനായിരുന്നു. ശബരിമലയുടെ പേരില്‍ ഹിന്ദുക്കളെ തമ്മിലടിപ്പിച്ചു. നവോത്ഥാനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും എന്ന വേര്‍തിരിവുണ്ടാക്കി.

പിന്നീട് അദ്ദേഹം ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിച്ചു. അത് അദ്ദേഹത്തിന് പറ്റിയ വീഴ്ചയാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്യാന്‍ പാടില്ലാത്ത കാര്യമായിരുന്നു എന്നും ആന്റണി പറഞ്ഞു.
ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പറഞ്ഞിരുന്നത് കോണ്‍ഗ്രസ് സമുദായ സംഘടനകളുടെ ഒരു ഫെഡറേഷന്‍ ആണെന്നാണ്. കോണ്‍ഗ്രസ് സമുദായ സംഘടനകളുടെ ഫെഡറേഷന്‍ അല്ല. പക്ഷേ കോണ്‍ഗ്രസ് എല്ലാ സമുദായങ്ങളെയും കൂട്ടി ഇണക്കുന്ന എല്ലാ സമുദായങ്ങളോടും സാമാന്യേന നീതി കൊടുത്ത് ഒരുമിച്ചു നിര്‍ത്തുന്ന പാര്‍ട്ടി ആണ്.

സമുദായങ്ങളെ തമ്മില്‍ തെറ്റിക്കുന്നത് കോണ്‍ഗ്രസിന്റെ നയമല്ല. സമുദായങ്ങളെ കോണ്‍ഗ്രസിന്റെ കുടക്കീഴില്‍ ഇപ്പോള്‍ യു.ഡി.എഫിന്റെ കുടക്കീഴില്‍ കൂട്ടി ഇണക്കി നിര്‍ത്തുന്ന ഒരു സമീപനമാണ് കോണ്‍ഗ്രസിനുള്ളത്, ഇപ്പോഴും അത് അങ്ങനെ തന്നെയാണ്.

കോണ്‍ഗ്രസിന് പല തെറ്റുകളും സംഭവിച്ചിട്ടുണ്ട് പക്ഷെ കേരള ചരിത്രത്തില്‍ ഒരിക്കലും സമുദായങ്ങളെ തമ്മില്‍ അടിപ്പിക്കുന്ന സമീപനം കോണ്‍ഗ്രസ് സ്വീകരിച്ചിട്ടില്ല. ഇന്ത്യയുടെ ശക്തി എന്നാല്‍ നാനാത്വത്തില്‍ ഏകത്വം ആണ്.

ജാതി, മതം ഭാഷ, വര്‍ണം, ആചാരം, വിശ്വാസം എന്നതിനെയെല്ലാം കൂട്ടി ഇണക്കുന്നതാണ് കോണ്‍ഗ്രസ്, അതാണ് ഇന്ത്യ എന്നും ആന്റണി അഭിപ്രായപ്പെട്ടു.

Related posts

Leave a Comment