ചെന്നൈ: പപ്പടം കിട്ടാത്തതിൻ്റെ പേരിൽ വിവാഹ വീട്ടിൽ കൂട്ടത്തല്ല് നടന്ന സംഭവം കേരളം ഏറെ ചർച്ച ചെയ്തതാണ്.
പിന്നാലെ വിവാഹ സത്ക്കാരത്തിനിടെ ഉണ്ടായ കൂട്ടത്തല്ലുകളുടെ വാർത്ത തുടരെ തുടരെ വന്നുകൊണ്ടിരുന്നു.
കഴിഞ്ഞാഴ്ച ജാർഖണ്ഡിൽ പൂരി ചോദിച്ച് കിട്ടാത്തതിന്റെ പേരിൽ കൂട്ടത്തല്ല് നടന്നിരുന്നു. വിവാഹ വീട് വരെ ആക്രമിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു.
ഇപ്പോഴിതാ പായസമാണ് പുതിയ വില്ലനായി വന്നിരിക്കുന്നത്. മയിലാടുതുറൈ സിർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സദ്യയ്ക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയെന്ന് ചിലർ പരാതി പറഞ്ഞു.
തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ വരന്റെയും വധുവിന്റെയും ഭാഗത്തുള്ളവർ ചേരി തിരിഞ്ഞ് കൂട്ടത്തല്ല് നടത്തുകയായിരുന്നു.
ഇതിനിടെ വരന്റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.
மயிலாடுதுறை மாவட்டம் சீர்காழியில் திருமண நிச்சயதார்த்த விழாவில் பாயாசம் கேட்டு தகராறு.. இரு தரப்பினரும் மோதிக்கொண்ட வீடியோ சமூக வலைதளத்தில் வைரல்#Mayiladuthurai #Sirkali #MarriageFunction #Clash #Payasam #Kheer #NewsTamil24X7 pic.twitter.com/EHxSKfCYn8
— News Tamil 24×7 | நியூஸ் தமிழ் 24×7 (@NewsTamilTV24x7) June 5, 2023