പത്താംക്ലാസുകാരിയോട് അച്ഛന്റെ ക്രൂരത, ആദ്യം കമ്പിപ്പാരകൊണ്ട് അടിച്ചു, പിന്നാലെ കളനാശിനി കുടിപ്പിച്ചു, പത്താംനാൾ 14കാരിക്ക് മരണം, മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും

അന്യമതസ്തനെ പ്രണയിച്ച പതിനാലുവയസുകാരിക്കുനേരെ അച്ഛന്റെ ക്രൂരത. എറണാകുളം ആലുവയിലാണ് പതിനാലുകാരിക്ക് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്.

സഹപാഠിയായ ഇതരമതക്കാരനുമായി പെൺകുട്ടിക്കുണ്ടായ പ്രണയമാണ് പിതാവിന്റെ വൈരാഗ്യത്തിന് കാരണം. പ്രണയബന്ധം അറിഞ്ഞ പിതാവ് പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതടക്കം തടഞ്ഞിരുന്നു.

എന്നാൽ പെൺകുട്ടി സഹപാഠിയുമായി ബന്ധം തുടർന്നു. മറ്റൊരു ഫോൺ ഉപയോഗിച്ചായിരുന്നു സഹപാഠിയുമായി സംസാരിച്ചിരുന്നത്.

ഇതറിഞ്ഞ അച്ഛനും മകളും ഒക്ടോബർ 29 ഞായറാഴ്ച വാക്കു തർക്കം ഉണ്ടാകുകയായിരുന്നു.പിന്നാലെ കമ്പിവടികൊണ്ട് പെൺകുട്ടി മർദ്ദിച്ചു. കൈയ്യും കാലും തല്ലി ഒടിച്ചു.

പിന്നാലെ പച്ചക്കറിക്ക് തളിക്കുന്ന കീടനാശിനി പെൺകുട്ടിയുടെ വായിലേക്ക് ബലമായി ഒഴിക്കുകയായിരുന്നു. വിഷം അകത്തുർ‌ ചെന്നതോടെ പെൺകുട്ടി കുഴഞ്ഞുവീണു.

തുടർന്ന് വീട്ടിലുള്ളവർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി. പോലീസിനോട് പിതാവിന്റെ ക്രൂരത പെൺകുട്ടി തന്നെയാണ് പറഞ്ഞത്.

ആശുപത്രിയിലെത്തി മൊഴിയെടുത്ത മജിസ്ട്രേറ്റിനോടും കുട്ടി ഇതേ കാര്യം ആവര്‍ത്തിക്കു്കയായിരുന്നു.പിന്നാലെ ബുധനാഴ്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കുട്ടി ചൊവ്വാഴ്ച വൈകിട്ട് നാലേ മുക്കാലോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൃതദേഹം ഇന്ന് സംസ്ക്കരിക്കും.

ഉച്ചക്ക് കലൂര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനിലായിരിക്കും കബറടക്കം. കളമശേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നില്‍കും. പിതാവ്റിമാന്റിലാണ്.

Related posts

Leave a Comment