പണം തികയുന്നില്ലെന്ന് യുവജന കമ്മിഷൻ; 26 ലക്ഷം ചോദിച്ചു, 18 ലക്ഷം നൽകി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധിയുടെ തെളിവായി യുവജന കമ്മീഷന്‍ മാറുന്നു.

ജീവനക്കാര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ പണമില്ലാത്ത അവസ്ഥയിലാണ്. ഇക്കാര്യം അറിയിച്ച്‌ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം ധനകാര്യ വകുപ്പിന് കത്തയച്ചിരിക്കുകയാണ്.

സംസ്ഥാന സര്‍ക്കാറിനോട് 26 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാല്‍, 18 ലക്ഷം രൂപ അനുവദിച്ചത്. ചിന്തയുടെ ശമ്പള കുടിശിക ഉള്‍പ്പെടെയുള്ള പണമാണ് ആവശ്യപ്പെട്ടത്.

കഴിഞ്ഞ ബജറ്റില്‍ യുവജന കമ്മീഷന് അനുവദിച്ചത് 76.06 ലക്ഷം രൂപയാണ്. ഇത് തികയാതെ വന്നതിനാല്‍ ഡിസംബറില്‍ ഒന്‍പത് ലക്ഷം വീണ്ടും അനുവദിച്ചിരുന്നു. ഇതിനെല്ലാം പുറമെയാണ് 18 ലക്ഷം അനുവദിച്ചത്.

2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനത്തില്‍ ഇതുവരെ 1.03 കോടി രൂപയിലധികം യുവജന കമ്മീഷനായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

നിലവില്‍ 10 ലക്ഷം രൂപയിലധികം തുകയുള്ള ബില്ലുകള്‍ ട്രഷറി വഴി മാറുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി തേടണമെന്ന് സര്‍ക്കുലര്‍ ഇറക്കിയിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ യുവജന കമ്മീഷെന്‍റ പരാതി തലവേദന സൃഷ്ടിക്കുന്നതാണ്.

Related posts

Leave a Comment