നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ചു കൊന്നു; കുറ്റം സമ്മതിച്ച്‌ ‘ മുതല വിദഗ്ധന്‍’ ആദം ബ്രിട്ടണ്‍

ലണ്ടന്‍: നിരവധി നായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സമ്മതിച്ച്‌ ബ്രിട്ടനിലെ പ്രമുഖ ജന്തുശാസ്ത്രജ്ഞനും മുതലകളെക്കുറിച്ചുള്ള പഠനത്തില്‍ വിദഗ്ധനുമായ ആദം ബ്രിട്ടണ്‍.

മൃഗങ്ങളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തതായും ഇയാള്‍ സമ്മതിച്ചു. ആദം ഓസ്‌ട്രേലിയന്‍ കോടതിയില്‍ സമ്മതിച്ചത് ഇയാള്‍ നായ്ക്കള്‍ മരിക്കുന്നത് വരെ അവയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്നാണ്. ഡിസംബറില്‍ കോടതി ശിക്ഷാവിധി പറയും.

2022ല്‍ അറസ്റ്റിലാകുന്നതിനു മുന്‍പ് 18 മാസത്തിനുള്ളില്‍ ഇയാള്‍ പീഡിപ്പിച്ച 42 നായ്ക്കളില്‍ 39 എണ്ണവും ചത്തിരുന്നു.

ആദം കുറ്റസമ്മതം നടത്തുന്നതിനിടെ, കോടതി മുറിയില്‍നിന്ന് എല്ലാവരും പുറത്തുപോകണമെന്ന് നോര്‍തേണ്‍ ടെറിട്ടറി സുപ്രീം കോടതി ജഡ്ജി നിര്‍ദേശിച്ചിരുന്നു.

ഇയാള്‍ ചെയ്ത കുറ്റകൃത്യം വളരെ ഹീനവും ഭയാനകവുമാണെന്ന് ജഡ്ജി പറഞ്ഞു.

പ്രോസിക്യൂട്ടര്‍ അറിയിച്ചത് 2014 മുതല്‍ ആദം സ്വന്തം വളര്‍ത്തുമൃഗങ്ങളെയും മറ്റുള്ളവര്‍ പരിപാലിക്കാനായി എല്‍്പിച്ച മൃഗങ്ങളെയും പീഡിപ്പിച്ചുവെന്നാണ്.

ഒരു ഷിപ്പിങ് കണ്ടെയ്നര്‍ സജ്ജമാക്കി അതിനുള്ളിലാണ് ‘പീഡന മുറി’ ഒരുക്കിയിരുന്നതെന്നും വിഡിയോ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യം ഉമ്ടായിരുന്നുവെന്നും ആദം കോടതിയോട് പറഞ്ഞു.

മൃഗങ്ങളെ പീഡിപ്പിക്കുന്ന വിഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് 2022ലാണ് നോര്‍തേണ്‍ ടെറിട്ടറി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Related posts

Leave a Comment