നിഖിലിന്റെ അഡ്മിഷന് വേണ്ടി സിപിഎം നേതാവ് ഇടപെട്ടു ; പേരു പറഞ്ഞാല്‍ രാഷ്ട്രീയഭാവിയെ ബാധിക്കും

ആലപ്പുഴ: നിഖിലിന്റെ എംകോം അഡ്മിഷന് വേണ്ടി ശുപാര്‍ശ ചെയ്തത് സിപിഎം നേതാവെന്ന് എംഎസ്‌എം കോളേജ് മാനേജര്‍ ഹിലാല്‍ ബാബു.

നേതാവിന്റെ പേര് വെളിപ്പെടുത്താനാകില്ലെന്നും പേര് പറയാത്തത് ഒരാളുടെ രാഷ്ട്രീയഭാവി തുലയ്ക്കണ്ട എന്ന് കരുതിയാണെന്നും പറഞ്ഞു.

നിഖിലിനെതിരേ കോളേജ്മാനേജ്‌മെന്റ് പോലീസ് പരാതി നല്‍കിയതായും പറഞ്ഞു.

അതിനിടയില്‍ നിഖിലിന്റെ എംകോം പ്രവേശനവുമായി ബന്ധപ്പെട്ട് പിഴവ് സംഭവിച്ചു എന്ന ആരോപണം നേരിടുന്ന കേരളാസര്‍വകലാശാല കലിംഗ സര്‍വകലാശാലയ്ക്ക് മെയില്‍ അയച്ചു.

നിഖില്‍ സമര്‍പ്പിച്ച എല്ലാ രേഖകളുടെ പകര്‍പ്പും കൈമാറി. ബികോം ബിരുദസര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയെല്ലാം അയച്ചവയില്‍ പെടുന്നു.

എല്ലാത്തിന്റെയും നിജസ്ഥിതി അറിയിക്കാനാണ് ആവശ്യം. കലിംഗ സര്‍വകലാശാല റജിസ്റ്റാര്‍ നിഖില്‍ അവിടെ പഠിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment