നഷ്ടങ്ങളെ ഓർത്ത് സമയം കളയാനില്ല അശ്വിന്; ഈ മാന്ത്രികന് ഇപ്പോൾ കന്നി തിളക്കം

അനാഥത്വത്തിന്റെ നൊമ്പരത്താലല്ല, എല്ലാവരും കൂടെയുണ്ടെന്നതിന്റെ ഉൾക്കരുത്തിൽ aswin മുന്നേറും. മാതാപിതാക്കളുടെ സ്നേഹവും ലാളനെയും കിട്ടേണ്ട പ്രായത്തിലാണ്‌ aswin ന് എന്ന ചെറുപ്പക്കാരന് തന്റെ മാതാപിതാക്കളെ നഷ്ടപ്പെടുന്നത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വളരെ കഷ്ടപ്പെട്ട aswin ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് സിലും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം നേടുമ്പോൾ സൃഷ്ടിക്കപ്പെടുന്നത് ചരിത്രഗാഥയാണ്. ചെറുപ്പംമുതൽ മാജിക്കിനെ ഇഷ്ടപ്പെട്ടിരുന്ന ഈ കലാകാരൻ തന്റെ കഠിനമായ ശ്രമങ്ങളിലൂടെ മജീഷ്യൻ ആയി മാറീ. ഒരു മിനിറ്റിനുള്ളിൽ പതിനെട്ടോളം മാജിക് അവതരിപ്പിച്ചാണ് ഈ കലാകാരൻ റെക്കോർഡ് നേടിയത്. അശ്വിന് സ്വന്തം എന്ന് അവകാശപ്പെടാൻ ഉണ്ടായിരുന്നത് അമ്മൂമ്മ മാത്രമായിരുന്നു എന്നാൽ അവരുടെ മരണത്തെ തുടർന്നു വീട് വിട്ട് പോകേണ്ട ഗതികേട് ഈ കലാകാരൻ ഉണ്ടായി. ഒടുവിൽ ഒരു വയസ്സിൽ നഷ്ടപ്പെട്ട അമ്മയെ 22 വർഷത്തിനുശേഷം കൺമുന്നിൽ തിരികെ കിട്ടിയിരിക്കുകയാണ് അശ്വിന്. അശ്വിൻ ജനിച്ച് ഒരു വർഷത്തിനുള്ളിൽ അച്ഛൻ വിജയനും അമ്മ ലതയും വേർപിരിഞ്ഞു. അഞ്ചാം വയസ്സിൽ അച്ഛൻ ആത്മഹത്യ ചെയ്തതോടെ അച്ഛന്റെ അമ്മ വിശാലാക്ഷിയാണു കൂലിപ്പണി ചെയ്ത് അശ്വിനെ വളർത്തിയത്. 70% മാർക്കോടെ പത്താം ക്ലാസ് പൂർത്തിയാക്കിയ അശ്വിൻ വിതുര സ്കൂളിൽ പ്ലസ്ടുവിന് പ്രവേശനം നേടി. ഇതിനിടെ മുത്തശ്ശി വിശാലാക്ഷി മരിച്ചു. അതോടെ 16-ാം വയസ്സിൽ ജീവിതത്തിൽ അശ്വിൻ ഒറ്റയ്ക്കായി. ഉത്സവപറമ്പിൽ കണ്ട ഒരു മാജിക് ഷോയാണ് അശ്വിന്റെ മനസ്സിൽ മാജിക്ക് കമ്പം നിറച്ചത്. ബാലരമയിലെ നുറുങ്ങു മാന്ത്രിക വിദ്യകൾ പരിശീലിച്ച് ആ ആ​ഗ്രഹം അവൻ വളർത്തി. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റിൽ മജിഷ്യനെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് അശ്വിൻ അവിടേക്കെത്തി. വിവരം അറിയിക്കാമെന്നാണ് പറഞ്ഞതെങ്കിലും തിരികെപോകാതെ കാത്തിരുന്നു. ബീയർ കുപ്പികൾ പെറുക്കി വിറ്റുണ്ടാക്കിയ വരുമാനം കൊണ്ടാണ് ജീവിതം തള്ളിനീക്കിയത്. ഇതിനിടയിൽ ഒപ്പം താമസിച്ച സുഹൃത്തുക്കളിൽ നിന്ന് ഉപദ്രവമുണ്ടായപ്പോൾ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. ഒടുവിൽ തിരുവനന്തപുരം മാജിക് പ്ലാനറ്റിൽ മജീഷ്യൻ ആയി ജോലി ലഭിച്ചു. സ്വന്തമായി കിടപ്പാടമില്ലാത്ത ഈ കലാകാരൻ മാജിക് പ്ലാനറ്റിന്റെ.. താൽക്കാലിക വില്ലയിൽ അന്തിയുറങ്ങി. ലോക് ഡൗൺ കാലഘട്ടത്തിൽ ടൂറിസം മേഖല സ്തംഭിച്ച അവസ്ഥയിലാണ് അശ്വിൻ തന്റെ കഠിനപ്രയത്നത്തിലൂടെ ഈ നേട്ടം കൈവരിച്ചത്. ബഹുമതികൾ ഓരോന്നായി കരസ്ഥമാക്കുമ്പോൾ തന്റെ കഴിഞ്ഞകാല കഷ്ടതകൾ നിറഞ്ഞ ജീവിതത്തെ കുറിച്ച് അശ്വിൻ വാചാലനാകുന്നു.

Related posts

Leave a Comment