നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്: ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്‌ന സുരേഷിന് ജാമ്യം

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജാമ്യം. എന്‍ഫോഴ്‌സ്‌മെന്റ് കേസിലാണ് സ്വപ്‌നയ്ക്ക് ജാമ്യം ലഭിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹത ഉണ്ടെന്നായിരുന്നു സ്വപ്നയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. 60 ദിവസത്തിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രം നല്‍കിയത്. ജാമ്യാപേക്ഷ നല്‍കിയ ശേഷമാണ് കുറ്റപത്രം നല്‍കിയതെന്നും സ്വപ്നക്ക് വേണ്ടി അഭിഭാഷകന്‍ വാദിച്ചു.

അതേസമയം കള്ളക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ജാമ്യം നല്‍കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ വാദം തള്ളിക്കൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു എന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും അന്വേഷണം തുടരുകയാണെന്നുമാണ് ഇഡിയുടെ നിലപാട്. ജാമ്യാപേക്ഷയില്‍ പിഴവുകളുണ്ട്. സ്വപ്നയ്‌ക്കെതിരായ കുറ്റങ്ങള്‍ക്ക് ശക്തമായ തെളിവുകള്‍ ഉണ്ടെന്നും ഉന്നത സ്വാധീനമുള്ള ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് വാദിച്ചത്.

Stories you may Like

അതേസമയം സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ നേരത്തെ സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു. 60 ദിവസം പിന്നിട്ട സാഹചര്യത്തില്‍ സ്വപ്നയ്ക്ക് സ്വാഭാവിക ജാമ്യമാണ് സ്വാഭാവികമായും ലഭിച്ചത്. ഇപ്പോഴത്തെ നിലയില്‍ എന്‍ഐഎ ഉള്‍പ്പടെ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ സ്വപ്നക്ക് പുറത്തിറങ്ങാന്‍ സാധിക്കും. ജൂലൈ 8-ന് ബംഗളുരുവില്‍ വച്ചാണ് സ്വപ്ന സുരേഷ് അറസ്റ്റിലാകുന്നത്. കേസില്‍ ആകെയുള്ള 17 പ്രതികളില്‍ 10 പേര്‍ക്ക് ഇതുവരെ ജാമ്യം കിട്ടി. സ്വപ്നയ്ക്ക് ഒപ്പം പിടിയിലായ സന്ദീപ് നായര്‍ക്ക് കസ്റ്റംസ് കേസില്‍ നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

അതേസമയം സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എന്‍ഐഎ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കയാണ്. ഡിജിറ്റല്‍ തെളിവുകള്‍ ഇനിയും കിട്ടാനുണ്ടെന്ന് കോടതിയില്‍ എന്‍ഐഎ നിലപാടെടുത്തിരുന്നു. ഭാവിയില്‍ സ്വര്‍ണം കടത്താന്‍ പ്രതികള്‍ ആസൂത്രണം നടത്തി. ഇതിനായി സരിത് രേഖകള്‍ തയ്യാറാക്കിയിരുന്നു. ഇത് സംബസിച്ച ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്‍ഐഎ പറഞ്ഞിരുന്നു.

Related posts

Leave a Comment