കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ച മലവെള്ളപ്പാച്ചിലിനിടെയില് കുടങ്ങിയ ഒരാളെ രക്ഷപ്പെടുത്തി.
മുണ്ടക്കൈ മേഖല ഒറ്റപ്പെട്ടുപോയതിനാല്‍ ഇവിടേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. ഒരു ഭാഗത്ത് മലവെള്ളപ്പാച്ചില്‍ ശക്തമായി തുടരുന്നതും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. ശരീരത്തിന്റെ പകുതിയോളം ചെളിയില്‍ പുതഞ്ഞുകിടക്കുന്ന നിലയിലാണ് ആള് ഉണ്ടായിരുന്നത്. ര
ക്ഷിക്കാൻ അദ്ദേഹം വിളിച്ചു പറയുന്നുണ്ടെങ്കിലും ആർക്കും ആദ്യം അദ്ദേഹത്തിന്റെ അടുത്ത് എത്താനായിരുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗം രാഘവനാണ് ഈ ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് അയച്ചുകൊടുത്തത്.
മേപ്പാടി മുണ്ടക്കൈ സർക്കാർ യുപി സ്കൂളിന് സമീപത്താണ് ഇയാള്‍ കുടുങ്ങിക്കിടന്നത്. പിന്നാലെ എൻഡിആർഎഫ് സംഘം സ്ഥലത്ത് എത്തുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. നിരവധി വീടുകളുണ്ടായിരുന്ന സ്ഥലത്താണ് ചെളിയും മണ്ണും നിറഞ്ഞിരിക്കുന്നത്.