ദീപു വീട്ടില്‍ നിന്നിറങ്ങിയത് കോയമ്ബത്തൂരിലേക്കെന്ന് പറഞ്ഞ്; കയ്യില്‍ 10 ലക്ഷം രൂപ ഉണ്ടായിരുന്നതായി ബന്ധു; യുവാവിന്റെ മരണത്തില്‍ ദുരൂഹത ഒഴിയുന്നില്ല

തിരുവനന്തപുരം: കളിയിക്കാവിള ഒറ്റാമരത്ത് യുവാവിനെ കാറിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പാപ്പനംകോട് കൈമനം സ്വദേശിയായ എസ്. ദീപുവിനെയാണ് (44) മരിച്ച നിലയില്‍ കണ്ടെത്തിയത്.

കോയമ്ബത്തൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞ് 10 ലക്ഷം രൂപയുമായാണ് വീട്ടില്‍ നിന്നും ദീപു ഇറങ്ങിയതെന്ന് ബന്ധു പൊലീസിന് മൊഴി നല്‍കി.

മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പൊലീസ് സംശയിക്കുന്നത്.

10 ലക്ഷം രൂപയുമായാണ് വീട്ടില്‍ നിന്നും ദീപു ഇറങ്ങിയത്. ജെസിബി വാങ്ങാനെന്ന് പറഞ്ഞാണ് ഇറങ്ങിയത്.

വണ്ടി കൊണ്ടുവരാൻ ഒരാളെ അതിർത്തിയില്‍ നിന്നും വാഹനത്തില്‍ കയറ്റിയതായും സംശയിക്കുന്നുണ്ട്.

പഴയ ജെസിബി വാങ്ങി അറ്റകുറ്റ പണി ചെയ്ത് വില്‍പ്പന നടത്തുന്ന ജോലിയും ദീപു ചെയ്തിരുന്നു.

ഇന്നലെ 6 മണിക്കാണ് പണവുമായി വീട്ടില്‍ നിന്നും ഇറങ്ങിയത്. 12.30 തോടെയാണ് കൊലപാതകം അറിഞ്ഞത്.

ദീപുവിനെ ജെസിബി വാങ്ങാൻ സഹായിക്കുന്ന ഒരാള്‍ കളിയിക്കാവിള ഭാഗത്തുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് കളിയിക്കാവിള വഴി യാത്ര ചെയ്തതെന്നും ബന്ധു വിശദീകരിച്ചു.

ദേശീയപാത – തിരുവനന്തപുരം കന്യാകുമാരി റോഡില്‍ കേരള-തമിഴ്നാട് അതിർത്തിയായ കളിയ്ക്കാവിളയക്ക് സമീപം ഒറ്റാമരത്താണ് മഹീന്ദ്ര കാറിനുള്ളില്‍ മൃതദേഹം കണ്ടെത്തിയത്.

രാത്രി 12 മണിയോടെയാണ് നാട്ടുകാർ കളിയിക്കാവിള പൊലീസിനെ വിവരം അറിയിച്ചത്.

കാറിന്റെ മുന്നിലെ സീറ്റിലായിരുന്നു മൃതദേഹം.

Related posts

Leave a Comment