ദിലീപിന്റെ ജാമ്യാപേക്ഷ നാളെക്ക്‌ മാറ്റി ; കേസില്‍ കൊലപാതക ഗൂഢാലോചന കുറ്റവും ചുമത്തി ക്രൈംബ്രാഞ്ച്‌

കൊച്ചി: നടിയെ അക്രമിച്ച കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ഗുഢാലോചന നടത്തിയെന്ന കേസില് നടന് ദിലീപിന്റെ മുന്കൂര് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ശനിയാഴ്ചയിലേക്ക് മാറ്റി.

ദീലീപിന് ജാമ്യം നല്‍കുന്നത് നേരത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു.

അതേസമയം കേസില്‍ ദിലീപിനെതിരെയുള്ള കേസില്‍ ക്രൈംബ്രാഞ്ച് കൊലപാതകം ലക്ഷ്യംവെച്ചുള്ള ഗൂഡാലോചന നടത്തിയെന്ന വകുപ്പുകൂടി ചുമത്തി. നേരത്തെ ചുമത്തിയ വകുപ്പുകളില്‍ മാറ്റം വരുത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോര്ട്ട് സമര്പ്പിച്ചത്. കസ്റ്റഡിയില് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്കരുതെന്നും ക്രൈം ബ്രാഞ്ച് കോടതിയില് ആവശ്യപ്പെട്ടു. നേരത്തേയുള്ള 120 (ബി) ക്ക് പുറമേയാണ് കൊലപാതകം ലക്ഷ്യം വെച്ചുള്ള ഗൂഢാലോചന വകുപ്പ് കൂടി ഉള്പ്പെടുത്തിയിരിക്കുന്നത്.

ദിലീപ്, സഹോദരന് പി ശിവകുമാര് എന്ന അനൂപ് , ദിലീപിന്റെ സഹോദരിയുടെ ഭര്ത്താവ് ടി എന് സൂരജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ മറ്റൊരു സുഹൃത്തും ഹോട്ടല് ഉടമയുമായ ആലുവ സ്വദേശി ശരത്ത് എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന് ശ്രമിച്ച കേസിലെ പ്രതികള്

Related posts

Leave a Comment