ദന്ത ഡോക്ടറുടെ കൊലപാതകം; പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച്‌ തെളിവെടുപ്പ് നടത്തി,കുത്താന്‍ ഉപയോഗിച്ച കത്തി ഡെന്റല്‍ ക്ലിനിക്കിലെ എസിയുടെ മുകളില്‍ നിന്ന് കണ്ടെത്തി

തൃശ്ശൂര്‍: ദന്ത ഡോക്ടറെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്റീരിയര്‍ ഡിസൈനര്‍ മഹേഷിനെ സംഭവസ്ഥലത്ത് എത്തിച്ച്‌ പൊലീസ് തെളിവെടുപ്പ് നടത്തി. ഡെന്റല്‍ സര്‍ജനായ മൂവാറ്റുപുഴ സ്വദേശിനി സോനയെ തൃശൂര്‍ കുട്ടനെല്ലൂരിലെ ക്ലിനിക്കിലിട്ടാണ് മഹേഷ് കുത്തിക്കൊന്നത്.

സോനയെ കുത്താന്‍ ഉപയോഗിച്ച കത്തി ഡെന്റല്‍ ക്ലിനിക്കിലെ എസിയുടെ മുകളില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. പ്രതി യുവതിയില്‍ നിന്ന് പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നല്‍കാതായപ്പോള്‍ സോന പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.

മധ്യസ്ഥ ശ്രമങ്ങള്‍ക്കെന്ന വ്യാജേനയാണ് പ്രതി സുഹൃത്തുക്കള്‍ക്കൊപ്പം ക്ലിനിക്കില്‍ എത്തിയത്. തുടര്‍ന്ന് സോനയെ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു. ഉടന്‍ തന്നെ ക്ലിനിക്കിലുള്ളവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കത്തി എസിയുടെ മുകളില്‍ ഒളിപ്പിച്ചു വച്ച ശേഷമാണ് മഹേഷ് ക്ലിനിക്കില്‍ നിന്ന് പോയത്. ഒളിവില്‍ കഴിയവേയാണ് ഇയാള്‍ പിടിയിലായത്.

Related posts

Leave a Comment