ദക്ഷിണാഫ്രിക്കയിലെ ‌പിപിഇ കിറ്റ് തട്ടിപ്പ്: വിവരം നൽകിയ ഇന്ത്യൻ വംശജ കൊല്ലപ്പെട്ടു

ജൊഹാനസ്ബര്‍ഗ്: കോവിഡ് വ്യാപനത്തിനു പിന്നാലെ, ദക്ഷിണാഫ്രിക്കയില്‍ നടന്ന കോടികളുടെ പിപിഇ കിറ്റ് അഴിമതി പുറത്തുകൊണ്ടുവന്ന ഇന്ത്യന്‍ വംശജ ബബിത ദേവ്കരണ്‍ വെടിയേറ്റു മരിച്ചു.ചൊവ്വാഴ്ച രാവിലെ കുട്ടിയെ സ്‌കൂളില്‍ കൊണ്ടുവിട്ടു കാറില്‍ മടങ്ങുമ്ബോഴാണു വെടിയേറ്റത്. അജ്ഞാതസംഘം കാറിന്റെ ഗ്ലാസിലുടെ നിരവധി തവണ നിറയൊഴിക്കുകയായിരുന്നു.ബബിതയുടെ മരണത്തില്‍ ഉന്നത തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു.

ആരോഗ്യവകുപ്പില്‍ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബബിത നല്‍കിയ വിവരമാണു പിപിഇ കിറ്റ് വിതരണക്കരാറുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നടന്ന 2 കോടി ഡോളറിന്റെ അഴിമതി വെളിച്ചത്തു കൊണ്ടുവന്നത്.ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെ പ്രധാന സാക്ഷികളിലൊരാളെയാണ് കൊലപാതകത്തിലുടെ ഇല്ലാതായത്.

രാജ്യത്തെ ആരോഗ്യവകുപ്പിന് തന്നെ അപമാനമായേക്കാവുന്ന ഒരു വലിയ കുറ്റകൃത്യമാണ് ബബിതയിലുടെ പുറത്തുകൊണ്ടുവരാന്‍ സാധിച്ചത്.അവരുടെ ഇടപെടല്‍ ഏവര്‍ക്കും മാതൃകാപരമാണ്.താന്‍ ചെയ്യുന്ന ജോലിയോട് നൂറു ശതമാനം ആത്മാര്‍ത്ഥക പുലര്‍ത്തിയവരായിരുന്നു ബബിയതയെന്ന് ഗൗതംഗിലെ പ്രീമിയര്‍ ഡേവിഡ് മഖുര അനുശോചിച്ചു.

ബബിതയുടെ മാതൃകാപരമായ ഇടപെടലിന് ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കിയാണ് ഗവണ്‍മെന്റ് അവരെ ആദരിച്ചത്.കേസിലെ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് ബബിത കൊല്ലപ്പെട്ടത്.അതേസമയം അഴിമതി പുറത്തുകൊണ്ടുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഭീഷണി ഉണ്ടായിരുന്നതായൊന്നും ബബിത പറഞ്ഞിട്ടില്ല.അതിനാല്‍ തന്നെ കൊലയ്ക്ക് ഇതുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണസംഘം ആദ്യം പരിശോധിക്കുക.

കുറ്റവാളികളെ പിടികൂടാന്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഞങ്ങളുടെ കഴിവിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുമെന്നും അന്വേഷണസംഘം വ്യക്തമാക്കി

Related posts

Leave a Comment