തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശൂർ അതിരൂപത. മുഖപത്രമായ ‘കത്തോലിക്കാ സഭ’യിലാണ് അതിരൂക്ഷ വിമർശനം.
തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് ‘കത്തോലിക്കാ സഭ’യിൽ അതിരൂപത പറഞ്ഞു. കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നും മുഖപത്രത്തിൽ പറയുന്നു.
നവംബർ മാസത്തെ ലക്കത്തിലെ ‘മറക്കില്ല മണിപ്പൂർ’ എന്ന എന്ന തലക്കെട്ടോടുകൂടിയ ലേഖനത്തിനാലാണ് അതിരൂക്ഷ വിമർശനമുണ്ടായിരിക്കുന്നത്.
മണിപ്പൂർ കലാപസമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവർക്ക് മനസിലാകുമെന്നാണ് അതിരൂപതയുടെ പ്രധാന വിമർശനം.
മറ്റ് സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടാകുമ്പോൾ ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും അതിരൂപത വിമശിച്ചു.
മണിപ്പൂരിലേക്കും യുപിയിലേക്കും നോക്കിയിരിക്കേണ്ട, അവിടെ കാര്യങ്ങൾ നോക്കാൻ ആണുങ്ങളുണ്ടെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്കാണ് വിമർശനം.
തൃശൂരിൽ പാർട്ടിക്ക് പറ്റിയ ആണുങ്ങൾ ഇല്ലാത്തതുകൊണ്ടാണോ ആണാകാൻ തൃശൂരിലേക്ക് വരുന്നതെന്നാണ് സുരേഷ് ഗോപിയോടുള്ള ചോദ്യം.
മണിപ്പൂർകത്തിയെരിഞ്ഞപ്പോൾ ഈ ‘ആണുങ്ങൾ’ എന്തെടുക്കുകയായിരുന്നു.
പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോയെന്നും ലേഖനത്തിൽ ചോദിച്ചു.