അങ്കാറ: തുർക്കിയിൽ പാർലമെന്റ് കെട്ടിടത്തിന് സമീപം സ്ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. മന്ത്രിസഭാ യോഗം ചെരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് ഭീകരാക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കാറിൽ എത്തിയ ഭീകരൻ വണ്ടി നിർത്തിയതിന് ശേഷം ഗേറ്റിനടുത്തേക്ക് ഓടി അടുക്കുന്നതും പെട്ടന്ന് തന്നെ ഒരു ശക്തമായ സ്ഫോടനമുണ്ടാകുന്നതിന്റോയും ദൃശ്യങ്ങൾ കാണാൻ സാധിക്കും.
സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് ഇയാൾ സ്വയം പൊട്ടിത്തെറിക്കുന്നത് കാണാം. കാറിൽ രണ്ട് പേരാണ് വന്നിറങ്ങുന്നത് എന്നും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.
ഞായറാഴ്ച പ്രാദേശിക സമയം 9.30നായിരുന്നു പാർലമെന്റ് ആക്രമണമുണ്ടായത്.
ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റിലേക്കുള്ള് പ്രധാന ഗേറ്റിന് മുന്നിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. ഇയാൾക്കൊപ്പമുള്ള ആളെ പോലീസ് വെടിവച്ച് വീഴ്ത്തി.
രണ്ട് ഉദ്യോഗസ്ഥർക്ക് നിസാര പരിക്കുകളും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ശക്തമായ സ്ഫോടനത്തിൻ്റെ പ്രകമ്പനം കിലോമീറ്ററുകൾ അകലെ വരെയുണ്ടായി എന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.
പാർലമെന്റിന് പുറമെ, ആഭ്യന്തര മന്ത്രാലയം അടക്കം നിരവധി മന്ത്രാലയങ്ങളുടെ ആസ്ഥാനമുള്ള പ്രദേശത്താണ് ആക്രമണമുണ്ടായത്.
തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗന്റെ പ്രസംഗത്തോടെ പാർലമെന്റ് നടപടികൾ ചേരാനിരിക്കെയാണ് ആക്രമണമുണ്ടായതെന്ന് തുർക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. പ്രദേശത്തുകൂടിയുള്ള ഗതാഗതവും നിരോധിച്ചിട്ടുണ്ട്. കൂടുതൽ ഭീകരർ നിരോധിത മേഖലയിൽ പ്രവേശിച്ചിട്ടുണ്ടോ എന്ന് സംശയത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. പ്രദേശത്ത് മാധ്യമങ്ങൾക്കും വിലക്കുണ്ട്.
2022ൽ ഇസ്താംബുളിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 81 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് ഒരു വർഷത്തിന് ശേഷമാണ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ഒരു ചാവേറാക്രമണം