തുര്‍ക്കി സിറിയന്‍ ഭൂകമ്പം ; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള വലിയ ദുരന്തം

ഇസ്താംബൂള്‍: തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ ഉണ്ടായ കനത്ത ഭുകമ്പത്തില്‍ മരണസംഖ്യ 20000- ലധികം കടക്കുമെന്ന് ലോകാരോഗ്യ സംഘടന.

കനത്ത മഞ്ഞും ജലം ഐസ് പാളികളായി മാറുന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുന്നതും മഴയും രക്ഷാപ്രവര്‍ത്തങ്ങളെ ബാധിക്കുന്നതായി യൂനിസെഫും വ്യക്തമാക്കി.

സിറിയയിലെയും തുര്‍ക്കിയെയിലെയും ചില ഭാഗങ്ങളിലും ഇതിനിടെ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിട്ടുണ്ട്. വരും മണിക്കുറുകളില്‍ താപനില പൂജ്യത്തിന് താഴെയാകാനുള്ള സാധ്യതയുമുണ്ട്.

1939-ലെ എര്‍സിങ്കലില്‍ ഉണ്ടായ ഭുചലനത്തിന് ശേഷം രാജ്യത്ത ഉണ്ടായ ഏറ്റവും വലിയ ദുരന്തമാണ് ഇതെന്ന് പ്രസിഡന്റ് രജബ് തയ്യിപ് ഉര്‍ദുവാന്‍ പറഞ്ഞു. പുലര്‍ച്ചെയുണ്ടായ ഭൂകമ്പം ദുരന്തത്തിന്റെ തിവ്രത വര്‍ദ്ധിപ്പിച്ചു.

3000- ലധികം കെട്ടിടങ്ങള്‍ നിലം പതിച്ചതായും പ്രസിഡന്റ് പറഞ്ഞു. ഇതില്‍ ആയിരത്തോളം വീടുകള്‍ ഉണ്ട്. 45- രാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തതായും പ്രസിഡന്റ് വ്യക്തമാക്കി.

തുര്‍ക്കിയില്‍ ഇന്നലെ ഉണ്ടായ ഭുകമ്പത്തില്‍ ഇതുവരെ 4300- ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 15000- ലധികം പേര്‍ക്ക പരിക്കേറ്റിട്ടുണ്ട്.

നിരവധി ചരിത്ര സ്മാരകങ്ങളാണ്‌ ഭുകമ്പത്തില്‍ നിലംപൊത്തിയത്.

 

Related posts

Leave a Comment