ട്വിറ്റര്‍ പൂട്ടിക്കുമെന്ന് കേന്ദ്രം ഭീഷണിപ്പെടുത്തിയെന്ന് മുന്‍ സിഇഒ; നിഷേധിച്ച്‌ കേന്ദ്ര ഐടിമന്ത്രി

ന്യുഡല്‍ഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനം പൂട്ടിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന മുന്‍ സിഇഒയും സഹസ്ഥാപകനുമായ ജാക് ദോര്‍സി.

എന്നാല്‍ ദോര്‍സിയുടെ പ്രസ്താവന നിഷേധിച്ച്‌ കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖരനും രംഗത്തെത്തി.

കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നിരവധി അക്കൗണ്ടുകളില്‍ നിന്ന് സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ന്ന പശ്ചാത്തലത്തിലാണ് ട്വിറ്ററിനെതിരെ ഭീഷണി ഉയര്‍ന്നതെന്നായിരുന്നു ദോര്‍സിയുടെ വെളിപ്പെടുത്തല്‍.

യു ട്യൂബ് ചാനലായ ബ്രേക്കിംഗ് പോയിന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ദോര്‍സിയുടെ വെളിപ്പെടുത്തല്‍. ഏതെങ്കിലും വിദേശ സര്‍ക്കാരില്‍ നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നോ എന്നായിരുന്നു ചോദ്യം.

ഇന്ത്യ, തുര്‍ക്കി, നൈജീരിയ എന്നിവിടങ്ങളില്‍ സമ്മര്‍ദ്ദം നേരിട്ടുവെന്നായിരുന്നു മറുപടി.

ദോര്‍സിയുടെ പ്രസ്താവന കള്ളമാണെന്നും ട്വിറ്ററിന്റെ മുന്‍കാല വിവാദങ്ങള്‍ മറയ്ക്കാനുള്ള നീക്കമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ട്വിറ്റര്‍ ഓഫീസില്‍ റെയ്ഡ് നടന്നിട്ടില്ലെന്നും ആരും അറസ്റ്റിലായിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

തുടര്‍ച്ചയായി ആവര്‍ത്തിച്ച്‌ ഇന്ത്യന്‍ നിയമം ലംഘിക്കുകയാണ് ട്വിറ്റര്‍.

പരമാധികാര ഇന്ത്യയിലെ നിയമം അംഗീകരിക്കാന്‍ ദോര്‍സിയുടെ ട്വിറ്റര്‍ വാഴ്ചക്കാലത്ത് ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

Related posts

Leave a Comment