‘ഞാൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച്‌ വീടുവെച്ച്‌ തരാമെന്ന് പറഞ്ഞാല്‍മതി, മന്ത്രിമാര്‍ അവിടെ ഓടിയെത്തും’: സുരേഷ് ഗോപി

പാലക്കാട്: കേരളത്തിലെ മന്ത്രിമാരെ പരിഹസിച്ച്‌ കേന്ദ്രമന്ത്രി സുരേഷ് ഗോപി.

താൻ ആരെയെങ്കിലും കെട്ടിപ്പിടിച്ച്‌ നാല് ലക്ഷം രൂപയ്ക്ക് വീട് പണിഞ്ഞുതരാമെന്ന് പറഞ്ഞാല്‍ ഞങ്ങള്‍

ചെയ്തോളാമെന്ന് പറഞ്ഞ് കേരളത്തിലെ മന്ത്രിമാർ അവിടേക്ക് ഓടിയെത്തുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്ന പ്രവണതയെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ച മെഡിക്കല്‍ കോളേജിലേക്ക് ആവശ്യമായ കാര്യങ്ങള്‍

സംസ്ഥാന സർക്കാർ‌ ചെയ്തില്ലെങ്കില്‍ അതിന് വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യാൻ താൻ ഏർപ്പാട് ആക്കിയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

പാലക്കാട് കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിക്കും ബി ജെ പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഒരു കാര്യം കൂടി. ഞാൻ ശ്രീ രാധകൃഷ്ണൻ എം പി അവർകളെ പാർലമെന്റിന്റെ ഫ്ലോറില്‍ വെച്ച്‌ കണ്ടപ്പോള്‍ പറഞ്ഞു. ഇവിടെ ഒരു മെഡിക്കല്‍ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്.

ഇവിടെ ഒരു മെഡിക്കല്‍ കോളേജ് പട്ടികജാതിക്കാർക്ക് വേണ്ടി സ്ഥാപിച്ചിട്ടുണ്ട്.

അതിന്റെ അവസ്ഥ എന്താണെന്ന് ഇപ്പോള്‍ അറിയില്ലെങ്കില്‍ ഇന്ന് മുതല്‍ അറിയാൻ വളരെ ആഴത്തില്‍ ശ്രമം നടത്തണം.

കരിവന്നൂർ പോല ഈ വിഷയത്തിുള്ള ഇടപെടല്‍ നമ്മുടെ വിജയത്തിലേക്കുള്ള വഴിയായിരിക്കും.

” അവിടേക്ക് കേരള സർക്കാർ ചെയ്തില്ലെങ്കില്‍ ഉറപ്പായിട്ടും അതിന് വേണ്ടുന്ന എല്ലാ കാര്യങ്ങളും അവിടെ മെഡിസിന് പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി ചെയ്യാനുള്ള ഏർപ്പാട് ഞാൻ ആക്കിയിട്ടുണ്ട്. പക്ഷേ ഞാൻ കുറച്ച്‌ കാലമായി കാണുന്ന ഒരു പ്രവണത,

ഞാൻ ആരെയെങ്കിലും ഒന്ന് കെട്ടിപ്പിടിച്ച്‌ നാല് ലക്ഷം രൂപയ്ക്ക് വീട് വെച്ച്‌ തരുമെന്ന് പറഞ്ഞാല്‍ മതി.

ചെയ്യേണ്ട അപ്പോഴേക്കും മന്ത്രിമാർ എല്ലാവരും ഓടി അവിടെയെത്തും. ഞങ്ങള്‍ ചെയ്തോളാമെന്ന് പറയുന്നും, സുരേഷ് ഗോപി പറഞ്ഞു.

ഇത് അങ്ങനെ പറഞ്ഞതല്ല. അത് ചെയ്യാനുള്ള വഴി ഞാൻ ഒരുക്കിയിട്ടുണ്ട്. പല വീടുകളിലും പോല മന്ത്രിമാരെ അറിയാമല്ലോ അല്ലേ.

ഗുരുവായൂരില്‍ ആരെയോ അവഹേളിച്ചെന്ന് പറഞ്ഞ് ചാടിപ്പോയ മന്ത്രിമാരെയും അറിയാമല്ലോ.

അവരെല്ലാം ഇനിയങ്ങോട്ട് വീടുകള്‍ കയറിയിറങ്ങട്ടെ. മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ അടുത്ത് ചെന്ന് വാഗ്ദാനം കൊടുക്കട്ടെ. അങ്ങനെ സംഭവിച്ചാലും സന്തോഷം.

നമ്മള്‍ ഇത് നല്‍കി വിജയിക്കണമെന്ന് ഞാൻ ഉദ്ദേശിക്കിന്നില്ല.

പക്ഷേ ലഭ്യത, അത് പട്ടികജാതിക്കാർക്ക് നിഷേധിച്ചെങ്കില്‍ പിന്ന ഇവർക്കൊന്നും മറ്റെ നേതാവിന്റെ താങ്ങി അവിടെ വന്ന് പാർലമെന്റില്‍ ഈ സർക്കസ് കാണിക്കാൻ അവകാശമില്ല.

വളരെ വ്യക്തമായി പറയുകയാണ്, വെറുതെ ഭരണഘടനയെടുത്ത് ഉയർത്തിക്കാണിച്ചത് കൊണ്ടായില്ല. ഹൃദയത്തില്‍ അത് ഉണ്ടാകണം.

പാർലമെന്റില്‍ ടിവിയില്‍ വരുന്നത് കാെണ്ട് ലോകം മുഴുവൻ കാണും, കുറച്ചു കയ്യടി നേടാമെന്നല്ല.

ഹൃദയത്തിലുണ്ടെങ്കില്‍, അത് ജനങ്ങള്‍ നിങ്ങള്‍ കാട്ടാതെ തന്നെ മനസ്സിലാക്കും സുരേഷ് ഗോപി പറഞ്ഞു.

തീർത്ഥാടന ടൂറിസത്തിന്റെ സർക്യൂട്ട് മനസ്സിലുണ്ടെന്നും നാഗപട്ടണത്ത് നിന്ന് തുടങ്ങി തൃശ്ശൂരിലെ എന്റെ സ്വന്തം ലൂർദ്മാതാവിന്റെ പള്ളി വരെ നീളുന്നതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

Related posts

Leave a Comment