‘ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം’; അറസ്റ്റില്‍ പ്രതികരിച്ച്‌ വിനായകൻ

കൊച്ചി: തന്നെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു.

പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് വിനായകനെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജനറല്‍ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം പോലീസ് സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടുപോകുന്നതിനിടെയാണ് വിനായകൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

എന്തായിരുന്നു പോലീസ് സ്റ്റേഷനിലെത്താനുള്ള കാരണമെന്ന് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴായിരുന്നു വിനായകന്റെ മറുപടി. താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു.

”സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റിനു പോയതാ. പുള്ളിയോടു ചോദിക്ക്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോടു ചോദിച്ചാല്‍ മതി.

ഞാൻ ആകെ ടയേര്‍ഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം.”- വിനായകൻ പറഞ്ഞു.

ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് പോലീസിനെ കല്ലൂരിലെ ഫ്ലാറ്റിലേക്ക് വിനായകൻ വിളിച്ചുവരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പോലീസ് ഇരുവരുടെയും മൊഴിയെടുത്തു.

അതില്‍ തൃപ്തനല്ലാതെ വിനായകന്‍ പോലീസിനെ പിന്തുടര്‍ന്ന് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നടൻ അവിടെവച്ച്‌ പുകവലിച്ചു. ഇതിനു പോലീസ് പിഴയടപ്പിച്ചു.

ശേഷം അകത്തുകയറിയ നടൻ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിന് പോലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് വിനായകനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. നടൻ മദ്യപിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts

Leave a Comment