വാഷിങ്ടൺ: ചിക്കുൻഗുനിയ വൈറസുകൾക്കെതിരെയുള്ള ആദ്യ വാക്സിന് അംഗീകാരം. യുഎസിന്റെ ആരോഗ്യമന്ത്രാലയമാണ് വാക്സിന് അംഗീകാരം നൽകിയിരിക്കുന്നത്.
യൂറോപ്യൻ കമ്പനിയായ വാൽനയാണ് വാക്സിൻ വികസിപ്പിച്ചെടുത്തിട്ടുള്ളത്.
ഇക്സ്ചിക് എന്ന പേരിലാണ് വാക്സിൻ വിപണിയിൽ എത്തുക. 18 വയസിന് മുകളിൽ പ്രായമുള്ളതും കൂടുതൽ തവണ വൈറസ് വ്യാപന ശേഷിയുള്ള പ്രദേശങ്ങളിലുള്ളവർക്കും വാക്സിൻ സ്വീകരിക്കാൻ സ്വീകരിക്കാമെന്ന് ഫൂഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചു.
ഇന്ത്യയിൽ അടക്കം ആഗോളതലത്തിൽ തന്നെ ആരോഗ്യ ഭീഷണിയായി മാറിയ ചിക്കുൻ ഗുനിയ ഒന്നര പതിറ്റാണ്ടിനിടെ അഞ്ചു ദശലക്ഷത്തോളം പേരെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്.
വാക്സിന് അനുമതി നൽകിയതോടെ വൈറസ് വ്യാപനം ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ വിതരണം വേഗത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശക്തമായ സന്ധിവേദനകൾക്കൊപ്പം കടുത്ത പനിയുമാണ് ചിക്കുൻ ഗുനിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈഡിസ് വിഭാഗത്തിൽപെടുന്ന കൊതുകുകളാണ് വൈറസിന്റെ പ്രധാന വാഹകർ.
നിലവിൽ യുഎസിന്റെ ചില ഭാഗങ്ങൾക്ക് പുറമെ, ആഫ്രിക്കയിലെ ഉഷ്ണ – സമ ഉഷ്ണ മേഖലകളിലും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുമാണ് പ്രധാനമായും രോഗബാധയുള്ളത്.
ചിക്കുൻ ഗുനിയ പനി ഏകദേശം 12 ദിവസം വരെ നീണ്ടു നിന്നേക്കാമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. എന്നാൽ, പനി മാറിയതിന് ശേഷവും കടുത്ത ആരോഗ്യപ്രശ്നങ്ങൾ തുടർന്നേക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
നവശാത ശിശുക്കൾക്കും ശരീരത്തിന്റെ പ്രതിരോധ ശേഷി കുറഞ്ഞവർക്കും അപൂർവമായി മെനിഞ്ചൈറ്റിസ്, എൻസിഫലൈറ്റസ് എന്നീ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
വാക്സിൻ ഒരു ഡോസ് കുത്തിവയ്ക്കുന്നതിലൂടെ വൈറസിന്റെ സജീവമായതും ദുർബലമായതുമായ ഭാഗം അടങ്ങിയിരിക്കുന്നു.
നോർത്ത് അമേരിക്കയിൽ 3,500 ആളുകളിലായി നടത്തിയ ക്ലിനിക്കൽ പരിശോധനകളിലാണ് വാക്സിൻ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുന്നത്.
വാക്സിന്റെ സ്വീകരിച്ചവർക്ക് തലവേദന, ക്ഷീണം, മസിലുകൾക്കും സന്ധികൾക്കും വേദന, പനി, മനം പുരട്ടൽ എന്നിങ്ങനെയുള്ള ആരോഗ്യ പ്രശ്നങ്ങൾ പാർശ്വഫലമായും കണ്ടെത്തിയിട്ടുണ്ട്.