കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹത്തിന് വേണ്ടിയുള്ള പ്രചാരണം താന്‍ തുടങ്ങിക്കഴിഞ്ഞതായും നിബു ജോണ്‍.
പാര്‍ട്ടിയുമായി സഹകരിച്ചു തന്നെ പ്രവര്‍ത്തിക്കുമെന്നും പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവും കോണ്‍ഗ്രസില്‍ ഇല്ലെന്നും പ്രതികരിച്ചു. പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിക്കുമെന്ന വാര്‍ത്തകള്‍ ജില്ലാപഞ്ചായത്തംഗം നിബുജോണ്‍ തള്ളി.
പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ അതൃപ്തിയും ഇല്ലെന്നും താന്‍ ഇടതു സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ സിപിഎം നേതാക്കള്‍ തന്നെ തള്ളിയകാര്യമാണെന്നും പ്രതികരിച്ചു.
സിപിഐഎമ്മുമായോ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുമായോ ഇത്തരമൊരു വിഷയത്തില്‍ ഒരുതരത്തിലുമുള്ള ചര്‍ച്ച നടത്തിയിട്ടില്ല. ഇടതു സ്ഥാനാര്‍ത്ഥിയായി നിബുജോണ്‍ എത്തുമെന്ന വാര്‍ത്ത സിപിഎം നേതാക്കളും തള്ളി.
പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെതിരെ മത്സരിപ്പിക്കാന്‍ സിപിഐഎം നേതൃത്വം നിബു ജോണിനെ ബന്ധപ്പെട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
എന്നാല്‍ താന്‍ ഒരു മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞു വരുന്ന വഴിക്കാണ് വാര്‍ത്ത കേട്ടതെന്നും അപ്പോള്‍ തന്നെ നിഷേധിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കെപിസിസി അദ്ധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് നിബുജോണ്‍ തീരുമാനം മാറ്റിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഈ മാസം 14ന് ചാണ്ടി ഉമ്മൻ പത്രിക സമര്‍പ്പിക്കും.
നിബുജോണിനെ മത്സരിപ്പിക്കുമെന്ന വാദം സിപിഎമ്മും തള്ളിയിട്ടുണ്ട്. ജെയ്ക്ക്.സി തോമസ്, റെജി സഖറിയ എന്നിങ്ങനെ ഉമ്മന്‍ചാണ്ടിയ്ക്ക് എതിരേ മുമ്ബ് മത്സരിച്ച ചില പേരുകളും കേള്‍ക്കുന്നുണ്ട.
എന്നാല്‍ പുതുപ്പള്ളിയിലെ ഇടതു സ്ഥാനാര്‍ത്ഥിയുടെ വിവരം അറിയാന്‍ 12 വരെ കാത്തിരിക്കണം. അന്നാണ് ഇടതുപക്ഷം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തുന്നത്. യു ഡി എഫ് കണ്‍വെൻഷനും 14 ന് നടക്കും.
ഉമ്മൻ ചാണ്ടിയുമായി വളരെയേറെ ആത്മബന്ധം ഉണ്ടായിരുന്ന നിബു ജോണിനെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഉമ്മൻ ചാണ്ടിയുടെ കുടുംബം അടക്കം ഇടപെട്ട് നേതാവിനെ അനുനയിപ്പിക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ പ്രശ്നത്തില്‍ ഇടപെട്ടു. ഇന്നലെ രാത്രി വൈകി നടന്ന ചര്‍ച്ചയിലാണ് പ്രശ്നത്തിന് പരിഹാരമായത്.