പനാജി: ഗോവയില്‍ നാലുവയസ്സുള്ള കുട്ടിയെ അമ്മ തന്നെ കൊലപ്പെടുത്തിയ സംഭവത്തില്‍ പെട്ടെന്നുള്ള
ദേഷ്യം കൊണ്ട് കുഞ്ഞിനെ തലയണ മുഖത്തമര്‍ത്തിയപ്പോള്‍ കുഞ്ഞു മരിച്ചതാണെന്ന ഐടി കമ്ബനി സിഇഒയായ യുവതിയുടെ മൊഴി കള്ളം.
യുവതി കുഞ്ഞിനെ കൊല്ലാന്‍ മനപ്പൂര്‍വ്വമായി പ്ലാനിട്ട് ഗോവയില്‍ എത്തിയാണെന്ന തെളിവുകളാണ് പുറത്തുവരുന്നത്.
കുഞ്ഞിനെ മയക്കി കിടത്താന്‍ ഇവര്‍ ചുമയ്ക്കുള്ള സിറപ്പ് ജീവനക്കാരെക്കൊണ്ടു വാങ്ങിപ്പിച്ചിരുന്നതായി കണ്ടെത്തി.
കുഞ്ഞിനെ ഈ മരുന്ന നല്‍കി മയക്കിയ ശേഷമായിരുന്നു കാന്‍ഡോലിം ഹോട്ടലില്‍ വെച്ച് ശ്വാസം മുട്ടിച്ചത്. ജനുവരി 6 നായിരുന്നു
ഇവസൂചനാ സേത്ത് മകനുമായി ഗോവയില്‍ എത്തിയത്. ഇതിനിടയില്‍ പിണങ്ങിക്കഴിയുന്ന ഭര്‍ത്താവിന് ബംഗലുരുവില്‍ കാണാമെന്നും കുട്ടിയുമായി സമയം ചെലവഴിക്കാമെന്നും വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു.
എന്നാല്‍ അമ്മയും കുട്ടിയും എത്താതെ വന്നതോടെ ഭര്‍ത്താവ് ജക്കാര്‍ത്തയിലേക്ക് പോയി. ഇതെല്ലാം സൂചനാസേത്ത് പ്ലാന്‍ ചെയ്തതാണെന്നാണ് സംശയിക്കുന്നത്.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി 36 മണിക്കൂര്‍ മുമ്ബ് മരണപ്പെട്ടതായിട്ടാണ് കാണിക്കുന്നത്.
വടക്കന്‍ ഗോവയിലെ ഹോട്ടലില്‍ നിന്നും ചുമയ്ക്കുള്ള മരുന്നിന്റെ രണ്ടു ബോട്ടിലുകള്‍ കണ്ടെത്തിയിരുന്നു. രണ്ടു രാത്രികളാണ് സൂചനാസേത്ത് ഇവിടെ ചെലവഴിച്ചത്.
ഹോട്ടലിലെ ജീവനക്കാരോട് മരുന്നുവാങ്ങിത്തരാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് കൊടുത്ത് കുഞ്ഞിനെ മയക്കിയതായി പോലീസ് സംശയിക്കുന്നുണ്ട്.
തിങ്കളാഴ്ച പുലര്‍ച്ചെ ചെക്കൗട്ട് ചെയ്യുന്നത് വരെ സൂചനാസേത്ത് മുറിയില്‍ നിന്നും
പുറത്തിറങ്ങിയിരുന്നില്ലെന്നാണ് പോലീസിന്റെ ചോദ്യം ചെയ്യലില്‍ ഹോട്ടല്‍ ജീവനക്കാര്‍ നല്‍കിയിരിക്കുന്ന മൊഴി.
തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിക്കാണ് തനിക്ക് അത്യാവശ്യമായി പോകണമെന്ന് സൂചന പറഞ്ഞത്. റോഡ് മാര്‍ഗ്ഗം സഞ്ചരിച്ചാല്‍ 10 മണിക്കൂര്‍ വേണ്ടി വരും.
രാത്രി 2 ണേിക്ക് പോയാല്‍ തന്നെ രാവിലെ ആറ് മണിയോടെയേ ബംഗലുരുവില്‍ എത്തിച്ചേരു. ഈ യാത്രയില്‍ ബാഗിലാക്കിയിട്ടുള്ള കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാമെന്നും ഇവര്‍ കരുതി.
എന്നാല്‍ പ്ലാന്‍ ചെയ്തുള്ള കാര്യമായിരുന്നില്ല ഇതെന്നാണ് സൂചന പോലീസിനോട് പറഞ്ഞത്.
അതേസമയം സൂചനയുടെ മാനസീകനിലയില്‍ പോലീസിന് സംശയമുണ്ട്.
മാതാവ് മരിച്ച ശേഷം ഇവര്‍ വര്‍ഷങ്ങളായി സ്വന്തം പിതാവുമായി സംസാരിച്ചിട്ടില്ല എന്നും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മാനസീകനില പരിശോധിച്ചു വരികയാണ്.