പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ രാഷ്ട്രീയ ക്രിമിനല്‍ ആതിഖിനെയൂം സഹോദരനെയും കൊലപ്പെടുത്തിയത് ഗുണ്ടാലോകത്ത് തങ്ങളുടേതായ ഒരു വിലാസം ഉണ്ടാക്കാനെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍.
കൊടും ക്രിമിനലുകളായ അഹമ്മദ് സഹോദരങ്ങളെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്ന മൂന്ന് പേരെ കഴിഞ്ഞ ദിവസം തന്നെ പോലീസ് പിടികൂടിയിരുന്നു.
25 വയസ്സ് പോലും തികയാത്തവരാണ് കൊലപാതകത്തിന് അറസ്റ്റിലായിരിക്കുന്നത്.
തിവാരിയ്ക്ക് 22 വയസ്സും സണ്ണിസിംഗിന് 23 വയസ്സും മൂന്നാം പ്രതി മൗര്യയ്ക്ക് 18 വയസ്സുമാണ് പ്രായം.
മൂന്നാം പ്രതി മൗര്യയ്ക്ക് മാത്രമാണ് മുമ്ബ് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തയാള്‍.
കുറ്റകൃത്യങ്ങളുടെ ലോകത്ത് തങ്ങളുടേതായ ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ വേണ്ടിയാണ് കൊടും ക്രിമിനലുകളെ കൊലപ്പെടുത്തിയതെന്നാണ് മൂവരും പോലീസിനോട് പറഞ്ഞിരിക്കുന്നത്.
അതേസമയം പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.
ഇവരുടെ കൈവശം ഉണ്ടായിരുന്ന സെമി ഓട്ടോമാറ്റിക്, ഒട്ടോമാറ്റിക് പിസ്റ്റളുകള്‍ ഇവര്‍ക്ക് എവിടെ നിന്നുമാണ് കിട്ടിയതെന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
പ്രയാഗ്‌രാജിലെ മോട്ടിലാല്‍ നെഹ്രു ഡിവിഷണല്‍ ഹോസ്പിറ്റലിന്റെ പ്രധാന കവാടം വഴി വരുമ്ബോള്‍ ക്യമാറയും മൈക്കും പിടിച്ചെത്തിയ രണ്ടുപേര്‍ പെട്ടെന്ന് അത് വലിച്ചെറിഞ്ഞ് ആതിഖിനും സഹോദരനും നേരെ വെടിവെയ്ക്കുകയായിരുന്നു.
മാധ്യമപ്രവര്‍ത്തക്കന്‍ എന്ന വ്യാജേനെ നിന്ന മൂന്നാമന്‍ ഇരുവര്‍ക്കുമെതിരേ വെടിയുതിര്‍ത്തു.
പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ എട്ടു ബുള്ളറ്റുകളായിരുന്നു ആതിഖിന്റെ ശരീരത്ത് നിന്നും എടുത്തത്.
തല, കഴുത്ത് എന്നിവിടങ്ങള്‍ക്ക് പുറമേ നെഞ്ചില്‍ നിന്നും രണ്ടു ബുള്ളറ്റുകളും തലയില്‍ ഇടതുനെറ്റിയില്‍ ഒരു ബുള്ളറ്റ് കയറി.
അഷ്‌റഫിന്റെ ദേഹത്ത് നിന്നും ആറു ബുള്ളറ്റുകളും കണ്ടെത്തി. തലയില്‍ രണ്ടു തവണ വെടിയേറ്റു.
കഴുത്തിലും നെഞ്ചിലും വയറ്റിലും ഇയാള്‍ക്ക് വെടിയേറ്റു.